എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്നു. പെരുമ്പാവൂരിലെ വേങ്ങൂരിലാണ് മഞ്ഞപ്പിത്തം പടർന്നുകൊണ്ടിരിക്കുന്നത്. ആകെ 153 പേർക്കാണ് ഇതുവരെ ഇവിടെ രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിക്കപ്പെട്ട 153 പേരിൽ മൂന്നു പേരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.
ഹെപ്പറ്റൈറ്റിസ് എ രോഗബാധ മൂലം ഒരു ജീവൻ നഷ്ടപ്പെടുകയും ചെയ്തിരുന്നു. ജല അതോറിറ്റിയുടെ ഗുരുതര അനാസ്ഥയാണ് ഒരാളുടെ മരണത്തിന് കാരണമായത് എന്ന വിമർശനവും ശക്തമാകുന്നുണ്ട്. വിമർശനം ഉയരുന്നതിനിടെ കളക്ടറുടെ നിർദ്ദേശപ്രകാരം അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
പെരുമ്പാവൂരിലെ വേങ്ങൂരിൽ ആദ്യ ഹെപ്പറ്റൈറ്റിസ് എ ബാധ സ്ഥിരീകരിക്കുന്നത് കഴിഞ്ഞ ഏപ്രിൽ 17നാണ്. ആകെ 153 രോഗബാധിതരാണ് പഞ്ചായത്തിലെ ആറു വാർഡുകളിലായി ചികിത്സയിൽ ഉള്ളത്. വെന്റിലേറ്ററിന്റെ സഹായത്തിലൂടെയാണ് സ്വകാര്യ ആശുപത്രികളിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന മൂന്നുപേരിൽ ഒരാളുടെ ജീവൻ നിലനിർത്തുന്നത്.
ജല വിതരണത്തിൽ ഉണ്ടായ ഗുരുതര വീഴ്ചയാണ് രോഗം പടർന്നു പിടിക്കാൻ കാരണമെന്ന ആരോപണം ഉയരുന്നതിനിടെ ജല അതോറിറ്റി ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യവും ശക്തമാകുന്നുണ്ട്. ജല അതോറിറ്റി വിതരണം ചെയ്ത വെള്ളത്തിൽ ക്ലോറിന്റെ അംശം പോലും കണ്ടെത്താൻ സാധിച്ചിരുന്നില്ല.
ക്ലോറിനേഷനിൽ വന്ന വീഴ്ചയ്ക്ക് കാരണമായി ജല അതോറിറ്റി നൽകുന്ന വിശദീകരണം താൽക്കാലിക ജീവനക്കാരുടെ പരിചയ കുറവാണ് എന്നാണ്. കളക്ടർ നിർദ്ദേശം നൽകിയതനുസരിച്ച് സംഭവത്തിൽ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക