പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസുമായി ബന്ധപ്പെട്ട അന്വേഷണം പ്രത്യേക അന്വേഷണസംഘം ഏറ്റെടുത്തു. അന്വേഷണം ഏറ്റെടുത്ത പ്രത്യേക അന്വേഷണസംഘത്തിലെ എസിപി സാജു കെ എബ്രഹാം കേസ് ഡയറിയും കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഏറ്റെടുക്കുകയും ചെയ്തു.
കേസിലെ പ്രതിയായ രാഹുൽ ബംഗളുരുവിലേക്ക് റോഡ് മാർഗ്ഗം കടന്നതായും രണ്ടു ദിവസം മുൻപ് കോഴിക്കോട് നിന്ന് കടന്നു കളഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്. നേരത്തെ കേസ് അന്വേഷിച്ച പന്തീരാങ്കാവ് എസ് എച്ച്ഒ എഎസ് സരിൻ ഉൾപ്പെടെയുള്ളവരെ ചുമതലയിൽ നിന്നും ഒഴിവാക്കി പുതിയതായി ഏഴംഗ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട അന്വേഷണ ചുമതല ഫാറൂഖ് എസി നൽകാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.
അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയിൽ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശമനുസരിച്ച് എഡിജിപി എംആർ അജിത് കുമാർ പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായ വീഴ്ചയിൽ അന്വേഷണം നടത്താൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസുമായി ബന്ധപ്പെട്ട് പ്രതി രാഹുലിനെതിരെ വധശ്രമത്തിന് കേസെടുത്ത പോലീസ് ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. പ്രതി രാഹുലിന് ബംഗളൂരു വഴി സിംഗപ്പൂരിലേക്ക് കടന്നതായും ഇതിന് പന്തീരാങ്കാവ് പോലീസ് ഒത്താശ ചെയ്തതായും വിവരം ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക