കൊച്ചി: മഞ്ഞള്‍ വില സംസ്ഥാനത്ത് ഉയര്‍ന്നുതുടങ്ങി.കിലോയ്ക്ക് ചില്ലറവിപണിയില് 200 രൂപവരെയെത്തി.പുതിയ മഞ്ഞള്വരവ് ഉത്പാദനം കുറഞ്ഞതോടെ വിപണിയില്‍ കുറഞ്ഞതാണ് വില ഉയരാന്‍ കാരണം. ചൂട് കൂടിയതും കൃഷിയെ ബാധിച്ചിട്ടുണ്ട്.
ചില വ്യാപാരികളും കര്‍ഷകരും വില ഇനിയും കൂടിയേക്കുമെന്ന പ്രതീക്ഷയില്‍ മഞ്ഞള്‍ പൂഴ്ത്തിവയ്ക്കുന്നതും വില ഉയരാന്‍ കാരണമായിട്ടുണ്ട്.സംസ്ഥാനത്ത് മഞ്ഞള്‍ വിളവെടുപ്പ് നടക്കുന്നത് ഏപ്രില്‍-മേയ് മാസങ്ങളിലാണ്.മഞ്ഞള്‍ ലഭ്യത മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ 30 ശതമാനത്തോളം കുറയുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
ചില്ലറവിപണിയില് കഴിഞ്ഞവര്‍ഷം ഈ കാലയളവില്‍ മഞ്ഞളിന് കിലോയ്ക്ക് 100-120 രൂപയായിരുന്നു വില.മഞ്ഞളില്‍ അടങ്ങിയിട്ടുള്ള കുര്കുമിന്റെ അളവ് വിളവ് മോശമായാല്‍ കുറയാനും സാധ്യതയുണ്ട്. കുര്കുമിന് കൂടിയ മഞ്ഞളിനാണ് വിദേശ വിപണികളില്‍ ആവശ്യക്കാര്‍. പാചകത്തിന് പുറമേ,പ്രധാനമായും മഞ്ഞള്‍ ഉപയോഗിക്കുന്നത് മരുന്നിനും സൗന്ദര്യവര്‍ധക വസ്തുക്കളിലുമാണ് .
തെലങ്കാന, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവയാണ് രാജ്യത്ത് മഞ്ഞള്‍ ഉത്പാദനത്തില്‍ മുന്നിലുള്ള ആദ്യ അഞ്ച് സംസ്ഥാനങ്ങള്‍.
കേരളത്തിന് പതിമൂന്നാം സ്ഥാനമാണ് ഉത്പാദനത്തില്‍.കേരളത്തിന്റെ സംഭാവന ഏതാണ്ട് 7,300 ടണ്ണാണ്. അതേസമയം, മഞ്ഞള്‍ ഉത്പാദനത്തിലും കയറ്റുമതിയിലും മുന്നിലുള്ള രാജ്യം ഇന്ത്യയാണ്. ഇന്ത്യയുടെ പ്രധാന വിപണി അമേരിക്കയാണ്. കൂടാതെ,ഇന്ത്യന്‍ മഞ്ഞളിന്റെ ആരാധകരാണ് ഗള്‍ഫ് രാജ്യങ്ങളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക