മറ്റൊരു വഴിയില്ലാത്തതുകൊണ്ട് സിനിമയിൽ അഭിനയിക്കേണ്ടി വന്ന ആളാണ് താനെന്ന് മനസ്സുതുറന്ന് കന്നഡ നടനും സംവിധായകനും തിരക്കഥാകൃത്തുമായ രാജ്. ബി ഷെട്ടി. താൻ ആദ്യമായി സംവിധാനം ചെയ്ത സിനിമയിൽ പലരേയും നോക്കിയെന്നും എന്നാൽ അവസാനം ചിത്രത്തിലെ നായകവേഷം താൻ തന്നെ ചെയ്യേണ്ടി വന്നുവെന്നും ഈയടുത്ത് നൽകി അഭിമുഖത്തിൽ പറഞ്ഞു.
‘ഞാൻ ആദ്യമായി സംവിധാനം ചെയ്ത ‘ഒണ്ടു മൊട്ടെയ കഥെ’ എന്ന ചിത്രത്തിന്റെ സമയത്ത് നായക കഥാപാത്രത്തിനായി പലരേയും അന്വേഷിച്ചു. നടൻ വിനയ്ഫോട്ടിനെ ചിത്രത്തിനായി പരിഗണിച്ചിരുന്നു. എന്നാൽ ആ കഥാപാത്രത്തിന് യോജിച്ച ആരേയും കണ്ടെത്താൻ കഴിഞ്ഞില്ല. കഷണ്ടിയുള്ള അഭിനയിക്കാനറിയാവുന്ന, മംഗലാപുരം സ്ലാങില്‍ സംസാരിക്കാന്‍ കഴിയുന്ന ഒരാളെ ഒരുപാട് അന്വേഷിച്ച് നടന്നു. ഇതെല്ലാം കൂടിച്ചേരുന്ന ഒരാളെ കിട്ടാന്‍ ബുദ്ധിമുട്ടി. ഒരു സമയത്ത് ചിത്രം നടക്കുമോ എന്നുവരെ ആലോചിച്ചു.
ചിത്രം നിന്നു പോകുമോ എന്ന അവസ്ഥയിലാണ് നിർമാതാവ് ആ വേഷം എന്നോട് ചെയ്യാൻ ആവശ്യപ്പെടുന്നത്. ആളുകൾ എന്റെ മുഖം സ്വീകരിക്കുമോ എന്ന ഭയം ഉണ്ടായിരുന്നു. പക്ഷേ ആ സിനിമയുടെ പൊളിറ്റിക്സ് എല്ലാവര്ക്കും ഇഷ്ടമായി-’ രാജ് ബി. ഷെട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക