തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭ ഇന്ന് യോഗം ചേരും. നിയമസഭാ സമ്മേളനം ജൂൺ 10 മുതൽ വിളിച്ചു ചേർക്കുന്നതിൽ യോഗം തീരുമാനമെടുക്കും. സമ്പൂർണ ബജറ്റ് പാസാക്കുകയാണ് ലക്ഷ്യം. വാർഡ് വിഭജനത്തിന് ഓർഡിനൻസിന് പകരം ബില്ല് കൊണ്ടുവരാൻ സർക്കാരിന്റെ പരിഗണനയിൽ ഉണ്ട്.തദ്ദേശ വാർഡ് വിഭജനത്തിനായി ഇറക്കാൻ തീരുമാനിച്ച ഓർഡിനൻസിന് ഇത് വരെ അനുമതി കിട്ടിയിട്ടില്ല.
ഗവർണർ മടക്കിയ ഓർഡിനൻസ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്കായി അയച്ചിരിക്കുകയാണ്. ഇത് അനിശ്ചിതത്വത്തിലാണ്. കൂടാതെ മഴക്കെടുതിയും ആരോഗ്യ വകുപ്പിന്റെ അനാസ്ഥയും യോഗത്തിൽ ചർച്ച ചെയ്യും.
2019ലും തദ്ദേശ വാർഡ് വിഭജനത്തിനുള്ള ഓർഡിനൻസ് ഗവർണർ മടക്കിയിരുന്നു. തുടർന്ന് നിയമസഭാ സമ്മേളനം വിളിച്ച് സർക്കാർ ബില്ല് പാസാക്കുകയായിരുന്നു. പിന്നീട് കോവിഡ് സാഹചര്യത്തിൽ വാർഡ് വിഭജനം നടപ്പാക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
അനുമതിക്കായി ചീഫ് സെക്ടട്ടറി ഇന്ന് തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയക്കും. ഇതിന് മറുപടി ലഭിച്ച ശേഷമാകുംഅടുത്ത തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് വാർഡ് വിഭജനം നടത്താൻ ഉദ്ദേശിച്ചാണ് സർക്കാർ പ്രത്യേക മന്ത്രിസഭായോഗം ചേർന്ന് ഓർഡിനൻസ് ഗവർണർക്ക് അയച്ചത്. ജൂൺ 10ന് നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാനാണ് സർക്കാർ നീക്കം. സഭ ചേർന്നാൽ പിന്നെ ഓർഡിനൻസിന് പ്രസക്തിയില്ല. പിന്നെ ബിൽ കൊണ്ടുവരാൻ സർക്കാർ നിർബന്ധിതരാവും.
സംസ്ഥാനത്ത് തദ്ദേശ വാര്‍ഡ് വിഭജനത്തിന് ഓര്‍ഡിനൻസ് ഇറക്കാൻ തിങ്കളാഴ്ച ചേർന്ന മന്ത്രിസഭായോഗ തീരുമാനമായത്. ഇതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക കമ്മീഷൻ രൂപീകരിക്കാനായിരുന്നു തീരുമാനം. 1200 വാര്‍ഡുകൾ അധികം വരാനാണ് സാധ്യത. 2010 ലാണ് സംസ്ഥാനത്ത് അവസാനമായി വാര്‍ഡ് വിഭജനം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക