ക്വാലാലംപൂർ: ആകാശച്ചുഴിയില്‍പെട്ട് വിമാനം ആടിയുലഞ്ഞ് യാത്രക്കാരൻ മരിച്ച സംഭവത്തിന് പിന്നാലെ സീറ്റ് ബെൽറ്റ് പോളിസി കർശനമാക്കി സിംഗപ്പൂർ എയർലൈൻസ്. ചൊവ്വാഴ്ച ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽനിന്ന് സിങ്കപ്പൂരിലേക്ക് പുറപ്പെട്ട ബോയിങ് 777-300 ഇ.ആർ ആണ് ആകാശച്ചുഴിയിൽപെട്ടത്. സംഭവത്തിൽ 43 യാത്രക്കാര്‍ ഇപ്പോഴും ചികിത്സയിലാണ്.സുഷുമ്ന നാഡിക്ക് ഉൾപ്പടെ പരിക്കേറ്റവരാണ് ബാങ്കോക്കിലെ വിവിധ ആശുപത്രികളില്‍ തുടരുന്നത്.
മോശം കാലാവസ്ഥയെ തുടർന്ന് ഉണ്ടായ സംഭവത്തിൽ ഒരു യാത്രക്കാരൻ മരിക്കുകയും ചെയ്തു. തായ്ലൻഡിന് അടുത്തെത്തിയപ്പോഴാണ് മൂന്ന് മിനിറ്റിനുള്ളിൽ വിമാനം ഏകദേശം 37,000 അടി ഉയരത്തിൽ നിന്ന് 31,000 അടിയിലേക്ക് താഴ്ന്നത്. പത്ത് മിനിറ്റോളം കുത്തനെ നിന്നു. വിമാനത്തിന് വലിയ കുലുക്കവും സംഭവിച്ചിരുന്നു.
സീറ്റ് ബെൽറ്റ് ധരിക്കാതെ ഇരുന്നവരാണ് അപകടത്തിൽപെട്ടത്. ഇതിന് പിന്നാലെയാണ് യാത്രക്കാര്‍ക്കുള്ള സീറ്റ് ബെല്‍റ്റ് പോളിസി സിംഗപ്പൂർ എയര്‍ലൈൻസ് കര്‍ശനമാക്കിയത്. അടിയന്തര ലാന്‍ഡിങ് നടത്തിയ വിമാനത്തില്‍ നിന്ന് 62 സെക്കന്റുകൊണ്ടാണ് ആളുകളെ പുറത്തെത്തിച്ചത്.
ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്ക് പറക്കുകയായിരുന്ന വിമാനം, അടിയന്തിര സാഹചര്യത്തെ തുടർന്ന് ബാങ്കോക്കിലെ സുവർണഭൂമി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇറക്കിയത്. ആകാശച്ചുഴിയിൽ അകപ്പെട്ട പാത മാറ്റിപ്പിടിക്കാനും തീരുമാനം എടുത്തതായി എയർലൈൻ വക്താക്കൾ വിശദമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക