നിക്ഷേപകർ കാര്യമായ ഇടപാടുകൾ നടത്താതായതോടെ ഓഹരി വിലകൾ താഴ്ന്നിരിക്കുകയാണ്. ഉയർന്ന നിരക്കിൽ വിൽപ്പനയും കൂടിയതോടെ സെൻസെക്സ് 220.05 പോയിന്റ് താഴ്ന്ന് 75,170.45 ലും നിഫ്റ്റി 44.30 പോയിന്റ് കുറഞ്ഞ് 22,888.15 ലും എത്തി. തെരഞ്ഞെടുപ്പ് ഫലം വന്നാൽ അത് വിപണിക്ക് അനുകൂലമാകും എന്നാണ് വിദഗ്ധർ കണക്ക് കൂട്ടുന്നത്.
ഭൂരിഭാഗം ഓഹരികളും വിലയിടിവ് നേരിട്ടുവെങ്കിലും ചില കമ്പനികളുടെ ഓഹരികൾ മികച്ച നേട്ടം ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. സൂചികാധിഷ്ഠിത ഓഹരികളിൽ ഭൂരിഭാഗവും വിലയിടിവ് നേരിട്ടപ്പോൾ ഏഷ്യൻ പെയിന്റ്സ്, വിപ്രോ, ജെ എസ് ഡബ്ല്യു സ്റ്റീൽ, ബജാജ് ഫിൻസെർവ്, മഹീന്ദ്ര ആൻഡ് മഹിന്ദ്ര എന്നീ ഓഹരികൾ മികച്ച നേട്ടം ഉണ്ടാക്കുകയും ചെയ്തു.
അതേ സമയം, ഇക്കഴിഞ്ഞ തിങ്കളാഴ്ച വിദേശ ധനസ്ഥാപനങ്ങൾ 541 കോടി രൂപയുടെ വിൽപന നടത്തിയിരുന്നു. ഉയർന്ന നിരക്കിലുള്ള വിൽപ്പനയും നിക്ഷേപകർ കാര്യമായ ഇടപാടുകൾ നടത്താതായതുമാണ് ഓഹരികളുടെ വില താഴ്ന്നതിന് കാരണമായത്. ഏതായാലും തിരഞ്ഞെടുപ്പ് ഫലം എത്തുവാനായി കാത്തിരിക്കുകയാണ് വിപണി. തെരഞ്ഞെടുപ്പ് ഫലം വന്നാൽ അത് വിപണിക്ക് അനുകൂലമാകുമെന്നാണ് കരുതുന്നത്. ജൂൺ നാലിനാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക