ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാനം ഇന്ന് കഴിഞ്ഞതോടെ വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. അവസാന ഘട്ട തിരഞ്ഞെടുപ്പ് പൂർത്തിയായതോടെ എക്സിറ്റ് പോൾ ഫലങ്ങളും പുറത്തായി. ഒരു വിധം എല്ലാ എക്സിറ്റ് പോളുകളും ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎക്കാണ് രാജ്യത്ത് വലിയ സാധ്യത കാണാൻ സാധിക്കുന്നത്.
എന്നാൽ എക്സിറ്റ് പോൾ ഫലങ്ങൾ ഇൻഡ്യ മുന്നണി കണക്കിലെടുക്കുന്നില്ല. എക്സിറ്റ് പോൾ പുറത്ത് വന്നതിന് പിന്നാലെ വോട്ടെണ്ണിൽ അട്ടിമറി നടക്കാനുള്ള സാധ്യതയും ഇൻഡ്യ മുന്നണി ആരോപിച്ചു. ഇതിനോട് അനുബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ ഇൻഡ്യ മുന്നണി നേതാക്കള്‍ സന്ദര്‍ശിക്കുകയും ചെയ്തു.
അതേസമയം, ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് സംസ്ഥാനത്തെ 20 കേന്ദ്രങ്ങളും സജ്ജമായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. സുതാര്യവും സുരക്ഷിതവുമായി വോട്ടെണ്ണൽ പ്രക്രിയ പൂർത്തിയാക്കാനുള്ള നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്. രാവിടെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കുമ്പോൾ ആദ്യം എണ്ണുന്നത് പോസ്റ്റൽ ബാലറ്റുകളായിരിക്കും. പോസ്റ്റൽ ബാലറ്റ് എണ്ണിത്തുടങ്ങി അരമണിക്കൂറിന് ശേഷമാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണിത്തുടങ്ങുക.
കൗണ്ടിങ് സൂപ്പർവൈസർമാർ, കൗണ്ടിങ് അസിസ്റ്റന്റുമാർ, മൈക്രോ ഒബ്സർവർമാർ, തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധികൾ, നിരീക്ഷകർ, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സർക്കാർ ഉദ്യോഗസ്ഥർ, സ്ഥാനാർത്ഥികൾ, അവരുടെ തെരഞ്ഞെടുപ്പ് ഏജന്റുമാർ എന്നിവർക്ക് മാത്രമാണ് വോട്ടെണ്ണൽ ഹാളിലേക്ക് പ്രവേശനമുള്ളത്. കൗണ്ടിങ് ഏജന്റുമാർക്ക് സ്ഥാനാർഥിയുടെ പേരും നിർദിഷ്ട ടേബിൾ നമ്പറും വ്യക്തമാക്കുന്ന ബാഡ്ജ് റിട്ടേണിങ് ഓഫീസർ നൽകും. വോട്ടെണ്ണൽ മുറിയ്ക്കുള്ളിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകനൊഴിച്ച് മറ്റാർക്കും മൊബൈൽ ഫോൺ ഉപയോഗിക്കാൻ അധികാരമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക