ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ അയര്‍ലാന്‍ഡിനെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. ടോസ് നേടിയ ഇന്ത്യന്‍ നായകൻ രോഹിത് ശര്‍മ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. അയര്‍ലാന്‍ഡ് ബാറ്റിങ്ങിന് ഇറങ്ങും. അതേസമയം സഞ്ജു സാംസണും യശസ്വി ജയ്സ്വാളും ടീമിലില്ല. ഇതോടെ രോഹിത്തിനൊപ്പം വിരാട് കോഹ്ലിയാണ് ഇന്ത്യക്കായി ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക. ബൗളിങ് ഓപ്ഷനുകള്‍ കൂടുതല്‍ ഉള്‍പ്പെടുത്തിയാണ് ടീമിനെ ഒരുക്കിയിരിക്കുന്നത്.
റിഷഭ് പന്ത് വിക്കറ്റ് കീപ്പറാവും. മലയാളി താരം സഞ്ജു സാംസൺ, കുല്‍ദീപ് യാദവ്, യശസ്വി ജയ്സ്വാള്‍, യൂസ്വേന്ദ്ര ചാഹല്‍ എന്നിവരും പ്ലേയിംഗ് ഇലവനില്‍ ഇല്ല. രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍ എന്നിവര്‍ ടീമില്‍ ഇടം നേടി.ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടി മൈതാനത്ത് അയര്‍ലാന്‍ഡിനെതിരെതിരെയാണ് ഇന്ത്യയുടെ കന്നി അങ്കം.
ഇന്ത്യ: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), വിരാട് കോഹ്ലി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.
അയര്‍ലന്‍ഡ്: പോള്‍ സ്റ്റിര്‍ലിംഗ് (ക്യാപ്റ്റന്‍), ആന്‍ഡ്രൂ ബാല്‍ബിര്‍ണി, ലോര്‍ക്കന്‍ ടക്കര്‍ (വിക്കറ്റ് കീപ്പര്‍), ഹാരി ടെക്ടര്‍, കര്‍ട്ടിസ് കാംഫര്‍, ജോര്‍ജ്ജ് ഡോക്രെല്‍, ഗാരെത് ഡെലാനി, മാര്‍ക്ക് അഡയര്‍, ബാരി മക്കാര്‍ത്തി, ജോഷ്വ ലിറ്റില്‍, ബെഞ്ചമിന്‍ വൈറ്റ്.
ഇന്ത്യയെ സംബന്ധിച്ച് അയര്‍ലാന്‍ഡ് പറ്റിയ എതിരാളികള്‍ അല്ലെങ്കിലും അപകടകാരികളായ താരങ്ങളെ ഭയക്കണം. നേരത്തെ സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെ നേരിട്ടത് ഇതേ ഗ്രൗണ്ടിലാണെന്നതിന്റെ മുന്‍തൂക്കം ഇന്ത്യക്കുണ്ട്. എന്നാല്‍ അയര്‍ലാന്‍ഡ് ആദ്യമായാണ് ഈ ഗ്രൗണ്ടില്‍ മത്സരത്തിനിറങ്ങുന്നത്. പാകിസ്താന്, കാനഡ, യുഎസ് ടീമുകള്‍ക്കൂടി ഉള്‍പ്പെട്ട ഗ്രൂപ് എയില്‍നിന്ന് ഒന്നാം സ്ഥാനക്കാരായി സൂപ്പര്‍ എട്ടില്‍ കടക്കാന്‍ മികച്ച ജയം തന്നെ ലക്ഷ്യമിടുന്നുണ്ട് ഇന്ത്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക