തിരുവനന്തപുരം: രാജ്യസഭ സീറ്റ് ഘടകകക്ഷികള്‍ക്ക് വിട്ടു കൊടുത്ത് സിപിഎം. കേരള കോൺഗ്രസ് എമ്മിനും സിപിഐക്കും സീറ്റ് നൽകി. ഒഴിവു വന്ന രണ്ട് സീറ്റിൽ ഒരെണ്ണം സിപിഐഎം ഏറ്റെടുത്തിരുന്നു. ഐക്യകണ്ഠേനയാണ് തീരുമാനമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് വ്യക്തമാക്കി. ജോസ് കെ മാണി കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന.
കേരള കോൺഗ്രസ് എമ്മും സിപിഐയും ആയും സിപിഎം ഉഭയകക്ഷി ചർച്ച നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. കേരളകോൺഗ്രസിനായി വിട്ടുവീഴ്ച ചെയ്യാമോയെന്ന സി.പി.എമ്മിൻറെ അഭ്യർഥന സി.പി.ഐ നിഷ്കരുണം തള്ളുകയും ചെയ്തതു. വിട്ടുവീഴ്ച ചെയ്യാനാവില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുറന്നടിച്ചിരുന്നു.
രാജ്യസഭ സീറ്റില്‍ ഈ മാസം 13 നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി. അതിനാല്‍ വേഗത്തില്‍ തന്നെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കേണ്ട സ്ഥിതി മുന്നണിക്ക് വന്നു. ഇടതുമുന്നണി നല്ല ഐക്യത്തോടും കെട്ടുറപ്പോടെയും പ്രവര്ത്തിക്കുന്നതായതിനാല് വലിയ പ്രശ്നം നേരിടേണ്ടി വന്നില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സിപിഐയും കേരള കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് കഴിയുന്നത്ര വേഗത്തില്‍ നോമിനേഷന് കൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സിപിഎമ്മിന് ഒറ്റയ്ക്ക് തന്നെ ഒരു സീറ്റില്‍ വിജയിക്കാന്‍ കഴിയുമെങ്കിലും മുന്നണി രാഷ്ട്രീയത്തിന്റെ പ്രസക്തി ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, എല്‍ഡിഎഫിലെ എല്ലാ പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്ത് സിപിഎം സീറ്റ് ഘടകകക്ഷികള്‍ക്ക് വിട്ടുനല്‍കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഇപി ജയരാജന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക