കടുത്ത പ്രതിപക്ഷ ബഹളത്തിനിടെ അഞ്ചു മിനിറ്റിൽ തദ്ദേശ വാർഡ് വിഭജന ബിൽ പാസാക്കി നിയമ സഭ. സബ്ജക്ട് കമ്മിറ്റിക്ക് പോലും വിടാതെയാണ് അഞ്ചു മിനിറ്റിൽ സഭ ബിൽ പാസാക്കിയത്. സബ്ജക്ട് കമ്മിറ്റിക്ക് വിടാതെ അസാധാരണ ഘട്ടങ്ങളിലാണ് നിയമ സഭയിൽ സാധാരണ ബില്ലുകൾ പാസാക്കാറുള്ളത്.
ബില്ല് സബ്ജക്ട് കമ്മിറ്റിക്ക് വിടുമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന അജണ്ട. 2019 വാർഡ് വിഭജനത്തിനായി ഓർഡിനൻസ് പുറത്തിറക്കിയിരുന്നു എങ്കിലും ഗവർണർ ഒപ്പിട്ടിരുന്നില്ല. തുടർന്ന് നിയമ സഭ പാസാക്കിയ തദ്ദേശ വാർഡ് വിഭജന ബില്ല് കോവിഡ് പടർന്നു പിടിച്ചതോടെ ഒഴിവാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകാതിരുന്നതിനെ തുടർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വാർഡ് വിഭജന ഓർഡിനൻസിൽ ഒപ്പ് വെക്കാൻ തയ്യാറായിരുന്നില്ല.
നേരിട്ട് ബിൽ പാസാക്കിയത് പ്രതിപക്ഷം സഹകരിക്കാത്തതു കൊണ്ടാണ് എന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ആകെ 15,962 വാർഡുകളാണ് 941 ഗ്രാമ പഞ്ചായത്തുകളിലായി നിലവിൽ ഉള്ളത്. അടുത്ത തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുക വാർഡ് വിഭജനം പൂർത്തിയായ ശേഷം ആയിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക