നാലാം തവണയും ആന്ധ്രപ്രദേശിന്റെ മുഖ്യമന്ത്രിയായി ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു അധികാരമേറ്റു. പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള നേതാക്കളും പങ്കെടുത്തു. പവൻ കല്യാൺ ആണ് ആന്ധ്രപ്രദേശിന്റെ ഉപ മുഖ്യമന്ത്രി. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ 25 മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ ഏറിയത്.
വിജയവാഡയിലെ ഗണവാരം വിമാനത്താവളത്തിന് സമീപമുള്ള കേസര പള്ളി ഐടി പാർക്കിൽ വച്ച് നടന്ന സത്യപ്രതിജ്ഞ ചടങ്ങുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, അമിത് ഷാ, നിതിൻ ഗഡ്കരി, തുടങ്ങിയ ബിജെപി കേന്ദ്രമന്ത്രിമാരും സഖ്യകക്ഷി മന്ത്രിമാരും എൻഡിഎ മുഖ്യമന്ത്രിമാരും സിനിമാതാരങ്ങളും അടക്കം നിരവധി പേർ പങ്കെടുത്തു.
ചടങ്ങിൽ പങ്കെടുക്കുന്നതിനായി ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത പവൻ കല്യാണിന്റെ സഹോദരനും നടനുമായ ചിരഞ്ജീവിയും രജനീകാന്തും എത്തിയിരുന്നു. 25 അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇന്ന് വൈകിട്ട് മോഹൻ ചരൺ മാത്ധി ഒഡീഷയുടെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
17 പുതുമുഖങ്ങൾ ഉള്ള മന്ത്രിസഭയിൽ ചന്ദ്രബാബു നായിഡുവിന്റെ മകനും ടിഡിപി ജനറൽ സെക്രട്ടറിയുമായ നാരാ ലോകേഷ് അടക്കം ഉൾപ്പെടുന്നുണ്ട്. മന്ത്രിസഭയിൽ ബിജെപിക്ക് ഒന്ന്, ജനസേനക്ക് 3, പിഡിപി ക്കാ 21 എന്നിങ്ങനെയാണ് പ്രാധിനിത്യമുള്ളത്.
വൈകിട്ട് നടക്കുന്ന ചടങ്ങിൽ ഒഡിഷയുടെ ഉപ മുഖ്യമന്ത്രിമാരായി കനക് വർദ്ധൻ സിംഗ് ദിയോ, പ്രവദി പരിദ എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർ ഭുവനേശ്വറിൽ വച്ച് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക