ജപ്പാനിൽ പടർന്നുപിടിച്ച് മാരക ബാക്ടീരിയ. ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ 48 മണിക്കൂറിനുള്ളിൽ മാരകമായി മാറുകയും മരണത്തിന് ഇടയാക്കുകയും ചെയ്യുന്ന അപൂർവ്വ ബാക്ടീരിയയാണ് ജപ്പാനിൽ പടർന്നു പിടിക്കുന്നത്. പുതിയ ബാക്ടീരിയയുടെ വ്യാപനം രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിന് പിന്നാലെയാണ് എന്നാണ് റിപ്പോർട്ട്.
ജപ്പാനിൽ കഴിഞ്ഞവർഷം ബാക്ടീരിയ മൂലം ഉണ്ടാകുന്ന സ്ട്രെപ്റ്റോ കോക്കൽ ടോക്സിക്ക് ഷോക്ക് സിൻഡ്രോം എന്ന രോഗം ആകെ 941 പേരെ ബാധിച്ചപ്പോൾ ഈ വർഷം ജൂൺ രണ്ടിനകം 977 കേസുകൾ ആണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. 30% മരണനിരക്ക് കണക്കാക്കുന്ന രോഗത്തിന്റെ രോഗബാധ നിരക്ക് നിലവിലെ രീതിയിൽ തുടരുകയാണെങ്കിൽ ഈ വർഷം മാത്രം 2500 എങ്കിലും റിപ്പോർട്ട് ചെയ്യപ്പെടും എന്നാണ് വിലയിരുത്തപ്പെടുന്നത്.
ചിലരിൽ സന്ധിവേദന, സന്ധി വീക്കം, പനി, കുറഞ്ഞ രക്തസമ്മർദം എന്നിവയ്ക്ക് കാരണമാകുന്ന ഗ്രൂപ്പ് എ സ്ട്രെപ്റ്റോ കോക്കൽ കുട്ടികളിൽ സാധാരണയായി തൊണ്ടയിടർച്ചക്കും വീക്കത്തിനും കാരണമാകാറുണ്ട്. അതേസമയം ഈ രോഗം അൻപതു വയസ്സിനു മുകളിൽ പ്രായമായവരെയാണ് ബാധിക്കുന്നത് എങ്കിൽ ഇത് ആന്തരികാവയവങ്ങളെ ബാധിക്കുകയും ശ്വസന പ്രശ്നങ്ങൾക്കും കോശ നാശത്തിനും കാരണമാക്കി മരണത്തിന് ഇടയാകുന്നതിനും സാധ്യതയുണ്ട്. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2022 5 യൂറോപ്യൻ രാജ്യങ്ങളിൽ ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക