ഡൽഹി: ഡാർജിലിംഗ് ട്രെയിൻ അപകടത്തില്‍ ഗുഡ്സ് ട്രെയിൻ ലോകോ പൈലറ്റിന്റെ ഭാഗത്ത് നിന്ന് പിഴവ് സംഭവിച്ചിട്ടില്ലെന്ന് പ്രതികരിച്ച് റെയിൽവേ. റെഡ് സിഗ്നലുകൾ മറികടന്ന് പോകാൻ ഗുഡ്സ് ട്രെയിനിനു അനുമതി ലഭിച്ചിരുന്നു എന്നായിരുന്നു റിപ്പോർട്ട്. എന്നാല്‍ 10km വേഗത്തിൽ റെഡ് സിഗ്നലി്ന് മുമ്പ് 1 മിനിറ്റ് നിർത്തി പതിയെ മുന്നോട്ട് പോകാൻ മാത്രമാണ് അനുമതി നൽകിയിരുന്നതെന്നാണ് റെയിൽവേ നൽകുന്ന വിശദീകരണം.
സാധാരണ വേഗതയിൽ മുന്നോട്ട് പോകാൻ ഗുഡ്സ് ട്രെയിനിനു അനുമതി ലഭിച്ചിരുന്നില്ല എന്നും റെയിൽവേ പ്രസ്താവനയിലൂടെ റെയിൽവേ അറിയിച്ചു. ഗുഡ്സ് ട്രെയിൻ ലോക്കോ പൈലറ്റിന്റെ പിഴവാണ് അപകടത്തിന് പിന്നിൽ എന്നാണ് റെയിൽവേയുടെ പ്രാഥമിക വിലയിരുത്തൽ. യഥാർത്ഥ അപകടകാരണം കണ്ടുപിടിക്കാൻ പ്രയാസം എന്നും പ്രാഥമിക അന്വേഷണ റിപ്പോർട്ടില്‍ സൂചിപ്പിക്കുന്നു. അന്വേഷണം പൂർത്തിയാകാതെ ലോക്കോ പൈലറ്റിനെ കുറ്റക്കാരനാക്കാൻ അനുവദിക്കില്ല എന്ന് ലോക്കോ പൈലറ്റുമാരുടെ സംഘടന വ്യക്തമാക്കി.
ട്രെയിൻ അപകടം നടന്ന ട്രാക്കിൽ 12 മണിക്കൂറിനുള്ളിൽ ശേഷം ഗതാഗതം പഴയപടി ആയി. ട്രാക്കിലൂടെ ഗുഡ്സ് ട്രെയിൻ അർദ്ധരാത്രി കടന്നു പോയി,അപകടത്തിൽ പെട്ട കാഞ്ചൻജംഗ എക്സ്പ്രസ് സീയാൽദയിൽ എത്തി. അഗർത്തലയിൽ നിന്നും സീയാൽദയിലേക്ക് ഉള്ള യാത്രക്കിടെ ആയിരുന്നു അപകടം നടന്നത്. അപകടം നടന്ന റൂട്ടിൽ ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനം പ്രവർത്തിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക