തിരുവനന്തപുരം: രാഹുല്‍ ഗാന്ധി ലോക്സഭയില്‍ നടത്തിയ പ്രസംഗം അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നതാണെന്ന് ബിജെപി നേതാവ് വി മുരളീധരന് ആരോപിച്ചു. പ്രതിപക്ഷ നേതാവിന്റെ പ്രസംഗം ഇന്ത്യന്‍ പാര്‍ലമെന്റ് ചട്ടങ്ങള്‍ ലംഘിച്ചായിരുന്നുവെന്നും നന്ദിപ്രമേയ ചര്‍ച്ചയില്‍ രാഷ്ട്രപതിയ്ക്കുള്ള നന്ദി അറിയിച്ചില്ലെന്നും മുരളീധരന് പറഞ്ഞു. പ്രസംഗത്തില്‍ വസ്തുതകള്‍ക്ക് നിരക്കാത്ത പരാമര്‍ശങ്ങള്‍ നടത്തി. മര്യാദകള്‍ ലംഘിച്ച കവല പ്രസംഗമായിരുന്നു നടത്തിയതെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
ഹിന്ദു സമൂഹം ഹിംസയുടെയും വെറുപ്പിന്റേയും അസഹിഷ്ണുതയുടേയും വക്താക്കളാണെന്ന രാഹുലിന്റെ പരാമര്‍ശം അപലനീയമായമാണ്. ഈ പ്രസ്താവന പിന്‍വലിച്ച് ഹിന്ദു സമൂഹത്തോട് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. പ്രസംഗം നടക്കുമ്പോള്‍ കേരളത്തിലെ എംപിമാര്‍ കൈയ്യടിച്ചത് കേരളത്തിന് നാണക്കേടാണ്. കേരളത്തിലെ ഹിന്ദുക്കളുടെ വോട്ടുകള്‍ ലഭിച്ചത് കൊണ്ടാണ് കേരളത്തിലെ എംപിമാര്‍ ജയിച്ചത്. എംപിമാര്‍ കൈയടിച്ചതോടെ മലയാളികള്‍ക്ക് അപമാനം ഉണ്ടായി.
രാഹുല്‍ ഗാന്ധിയ്ക്ക് മാവോവാദി പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറയാനില്ല. നരേന്ദ്ര മോദിയെപ്പറ്റി മാത്രമേ അദ്ദേഹത്തിന് പറയാനുള്ളുവെന്നും മുരളീധരന് പറഞ്ഞു. പാകിസ്ഥാന് പ്രകോപന പ്രവര്‍ത്തനങ്ങളെ കുറിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞില്ല. ചില കാര്യങ്ങളെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ നാവ് ഇറങ്ങി പോകുന്നു. സ്പീക്കര്‍ക്ക് പുറം തിരിഞ്ഞു നിന്നുള്ള പ്രസംഗം ആണ് രാഹുല്‍ നടത്തിയത്. ന്യായീകരിക്കാന്‍ കഴിയാത്ത പെരുമാറ്റമാണുണ്ടായതെന്നും മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക