ഹൂസ്റ്റൺ : റിച്ചാർഡ്സിനിലെ വസതിയിൽ നിന്നും കാണാനില്ലെന്നു പറഞ്ഞു വളർത്തച്ഛൻ വെസ്ലി മാത്യൂസ് നൽകിയ പരാതിയെ തുടർന്ന് 15 ദിവസങ്ങൾക്കു ശേഷം വീടിനടുത്തു നിന്ന് അര കിലോമീറ്റർ അകലെ മാറി കലുങ്കിനടിയിൽ നിന്ന് ഷെറിന്റെ മൃതദേഹം ഒക്ടോബർ 22 നു കണ്ടത്തിയിരിന്നു. യു എസ് ലെ മലയാളി ദമ്പതികളായ വെസ്ലി മാത്യൂസും സിനി മാത്യൂസും ദത്തെടുത്ത മുന്ന് വയസുകാരി ഷെറിന്റെ മരണത്തെ തുടർന്ന് ഇരുവരും ഡാലസ് ജയിലിലാണ്. പാലുകുടിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് വീടിനു വെളിയിൽ പുലർച്ചെ 3 നു നിർത്തിയപ്പോൾ കാണാതെയൊന്നും എന്നാൽ പിന്നീട് പാലുകുടിച്ചപ്പോൾ ശ്വാസമുട്ടി കുട്ടി മരിക്കുകയും തുടർന്ന് കലിംങ്കിനടിയിൽ ഒളിപ്പിച്ചെന്നും മൊഴി മാറ്റുകയായിരുന്നു വെസ്ലി.ഷെറിൻ കൊല്ലപെടുന്നതിന്റെ തലേന്ന് കുട്ടിയെ തനിച്ചാക്കി പുറത്തുപോയതിനു സിനി മാത്യൂസിന്റെ പേരിൽ കേസുണ്ട്. എന്നാൽ കൊലപാതകത്തിൽ സിനിയുടെ പങ്കു തെളിഞ്ഞിട്ടില്ല. ശിശു സംരക്ഷണത്തിൽ കഴിയുന്ന നാലു വയസുകാരി മകളെ വിട്ടു കിട്ടണമെന്ന് സിനി -വെസ്ലി ദമ്പതികൾ സമർപ്പിച്ച ഹർജിയിൽ കോടതി ഇന്ന് വാദം കേൾക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക