കണ്ണൂരിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് വെട്ടേറ്റ് മരിച്ചതിനു പിന്നാലെ ആലപ്പുഴയിലും സംഘർഷം. ഡിവൈഎഫ്ഐ-ആർഎസ്എസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോസ്റ്റർ പതിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്.
പോസ്റ്റര്‍ പതിക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് ദിവസങ്ങളായി സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് വീണ്ടും പ്രശ്നങ്ങളുണ്ടായത്. പരിക്കേറ്റ മറ്റ് രണ്ട് പേരെ കായകുളം താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
അതേസമയം ചൊവ്വാഴ്ച പുലർച്ചെ കോട്ടയം കാഞ്ഞിരപ്പള്ളിയിൽ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിനുനേരെയും ആക്രമണമുണ്ടായി. കെട്ടിടത്തിന്റെ ജനൽ ചില്ലുകൾ അജ്ഞാതർ തകർത്തു. സ്ഫോടക വസ്തു ഓഫീസിന് നേരെ എറിഞ്ഞെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക