തന്റെ ഏറ്റവും വലിയ സ്വപ്നവും ലക്ഷ്യവും ഇന്ത്യയില്‍ ഒരു കായിക സംസ്കാരം വളര്ത്തിയെടുക്കുകയെന്നതാണെന്ന് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. തന്റെ ജീവിതലക്ഷ്യം തന്നെ ഇതു യാഥാര്‍ഥ്യമാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ ജനങ്ങള്‍ക്ക് എല്ലാ കായിക ഇനങ്ങളെക്കുറിച്ചും അവബോധം ഉണ്ടാക്കുകയും പിന്തുടരുകയും ചെയ്യുന്ന കാലം വരുമെന്നും കോഹ്ലി ചൂണ്ടിക്കാട്ടി. അടുത്ത 15 വര്‍ഷത്തിനുളളില്‍ ഇക്കാര്യം യാഥാര്‍ത്ഥമാകുമെന്നും കോഹ്ലി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അതേസമയം രാജ്യത്തു ഫുട്ബോളിന്റെ പ്രധാന ആസ്ഥാനമായി ഗോവ മാറുമെന്നാണ് കോഹ്ലിയുടെ പ്രവചനം. ഒരു ലോകോത്തര താരമാവാനാണ് ഒരാള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഗോവയിലേക്കാണ് പോവണ്ടത്. അവിടെ നിന്നുള്ള വിദഗ്ധ പരിശീലനമടക്കമുള്ള എല്ലാ സഹായങ്ങളും ലഭിക്കുന്ന തരത്തിലേക്കു കാര്യങ്ങള്‍ മാറുമെന്ന് തനിക്കു ശുഭപ്രതീക്ഷയുണ്ടെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ഫുട്ബോളിനേക്കാള്‍ പ്രിയം ക്രിക്കറ്റിനു ലഭിക്കാനുള്ള കാരണം മികച്ച നിലവാരത്തിലുള്ള ലീഗുകളുടെ അഭാവം തന്നെയാണെന്നും കോഹ്ലി ചൂണ്ടിക്കാട്ടി.
കായിക താരങ്ങളുടെ ജീവിതത്തില്‍ ടെലിവിഷനുളള പ്രധാന്യത്തെ കുറിച്ച് സംസാരിച്ച കോഹ്ലി അണ്ടര്‍ 19 ലോകകപ്പ് ടെലിവിഷനില്‍ സംപ്രേഷണം ചെയ്തില്ലായിരുന്നെങ്കില്‍ ഇന്നുകാണുന്ന കോഹ്ലി ഉണ്ടാകുമായിരുന്നില്ലെന്നും താരം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക