വലിയ ഭീഷണിയുയർത്തുന്ന തരത്തിലുള്ള ഉള്ളടക്കം അടങ്ങിയ വ്യാജ വാർത്തകൾ രൂപീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്താൽ മാധ്യമ പ്രാവർത്തകരുടെ അക്രഡിറ്റേഷൻ സ്ഥിരമായി റദ്ദാക്കുമെന്ന് സർക്കാർ. മാധ്യമ പ്രവർത്തകരുടെ അക്രഡിറ്റേഷൻ നിയമാവലി ഭേദഗതിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്തെന്ന് തെളിഞ്ഞാൽ ആദ്യമായാണെങ്കിൽ ആറുമാസത്തേക്ക് അക്രഡിറ്റേഷൻ റദ്ദാക്കും. രണ്ടാം തവണയും കുറ്റം ആവർത്തിച്ചാൽ ഒരു വർഷത്തേക്കും മൂന്നാം തവണയാെണങ്കിൽ സ്ഥിരമായും അക്രഡിറ്റേഷൻ റദ്ദാക്കുമെന്ന് വാർത്താ വിനിമയ മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു.
വാജ്യവാർത്തകളെ കുറിച്ചുള്ള പരാതി പത്രങ്ങളെ സംബന്ധിച്ചാണെങ്കിൽ പ്രസ് കൗൺസിൽ ഒാഫ് ഇന്ത്യയും ഇലക്ട്രോണിക് മാധ്യമങ്ങളെ സംബന്ധിച്ചാണ് പരാതിയെങ്കിൽ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനും പരിശോധിക്കും. 15 ദിവസത്തിനുള്ളിൽ പരാതി പരിശാധിച്ച് വാർത്തകൾ വ്യാജമാണോ അല്ലയോ എന്ന് ഇൗ ഏജൻസികൾ തീരുമാനമെടുക്കണം.
പരാതി രജിസ്റ്റർ ചെയ്യുന്ന നിമിഷം മുതൽ വ്യാജ വാർത്താ പ്രചരിപ്പിച്ചുവെന്ന ആരോപണവിധേയെൻറ അക്രഡിറ്റേഷൻ, വിഷയത്തിൽ അന്തിമ തീരുമാനം ഉണ്ടാകും വരെ സസ്പെൻറ് ചെയ്യുമെന്നും നിയമത്തിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക