സംസ്ഥാനത്തിനകത്തും പുറത്തുമായി ലിത്വേനിയ സ്വദേശി ലിഗക്കായുള്ള തെരച്ചിൽ നടക്കുന്നതിനിടെയാണ് പനത്തുറ ബാലസുബ്രമണ്യ ക്ഷേത്രത്തിനു സമീപത്തെ പറമ്പിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. കണ്ടെത്തിയത് ലിഗയുടെ മൃതദേഹമാണെന്നാണ് സംശയം.
പ്രദേശത്ത് ചൂണ്ടയിടാൻ പോയ ഒരാൾ കടുത്ത ദുർഗന്ധം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. അഴുകിയ അവസ്ഥയിലുള്ള മൃതദേഹത്തിന്റെ കഴുത്തറുത്തറുത്ത് മാറ്റപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. കൊലക്ക് മുമ്പ് പീഡനം നടന്നിട്ടുള്ളതായാണ് സംശയം.
ആയുർവ്വേദ ചികിത്സക്കെത്തിയ ലിഗയെ കഴിഞ്ഞ മാസം മുതൽ കാണാതായിരുന്നു. കൊച്ചുകുട്ടികൾ മുതൽ പ്രായമായ സ്ത്രീകൾ വരെ ഇന്ത്യയിൽ സുരക്ഷിതരല്ല എന്ന രീതിയിലുള്ള വാർത്തകളാണ് വിദേശ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. വിദേശ വനിതയുടെ കൊലപാതകം വിദേശ രാജ്യങ്ങൾ ഗൗരവത്തോടെയാകും കാണുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക