ജൂണ്‍ ഒന്നുമുതല്‍ വിദ്യാര്‍ത്ഥികളുടെ യാത്രാ കണ്സെഷന് നിര്‍ത്തലാക്കുമെന്ന ബസ്സ് ഉടമകളുടെ തീരുമാനത്തിനെതിരെ എ.ഐ.എസ്.എഫ്. ബസ്സ് ഉടമകളുടെ തീരുമാനം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും അത്തരത്തില്‍ തീരുമാനിച്ചാല്‍ സംസ്ഥാനത്ത് സ്വകാര്യ ബസ്സ് സര്‍വ്വീസുകള്‍ നിര്‍ത്തലാക്കുന്ന തരത്തിലേക്കുള്ള പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.
അതേസമയം 1966 ലെ ഹൈക്കോടതി ഉത്തരവ് അനുസരിച്ചു വിദ്യാര്‍ഥികള്‍ക്കു ബസുകളില്‍ കണ്സഷന് കൊടുക്കേണ്ടതില്ലെന്നു ബസുടമകള്‍ പറഞ്ഞു. ഒരു ബസില്‍ രണ്ട് തരത്തിലുള്ള നിരക്ക് നിശ്ചയിക്കാന്‍ സര്‍ക്കാരിനു അധികാരമില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു.
കണ്സഷന് നിലപാടില്‍ മാറ്റമില്ലെങ്കില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടണമെന്നും മാറ്റമില്ലെങ്കില്‍ ബസ്സുകളുടെ പെര്‍മിറ്റ് റദ്ധാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണെമന്നും എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് അരുണ്‍ ബാബുവും സെക്രട്ടറി ശുഭേഷ് സുധാകരനും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക