വിനോദ സഞ്ചാരികള്‍ക്ക് മനോഹര കാഴ്ചകള്‍ കണ്ട് ഹെലികോപ്ടറില്‍ പറക്കാന്‍ സൗകര്യമൊരുക്കി ഹിമാചല്‍ സര്‍ക്കാര്‍. മലയോര ടൂറിസം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഹിമാചല്‍ സര്‍ക്കാരും പവന് ഹന്‍സും ചേര്‍ന്ന് ഹെലികോപ്ടര്‍ പറത്തുന്നുത്.
120 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ഇനി വെറും 20 മിനിറ്റ് മതി. 2999 രൂപയാണ് യാത്രാക്കൂലി.തിങ്കളാഴ്ചയും വെള്ളിയാഴ്ചയുമായിരിക്കും തുടക്കത്തില്‍ ചോപ്പര്‍ പറത്തുക. മികച്ച പ്രതികരണമാണെങ്കില്‍ സര്‍വീസിന്റെ എണ്ണം കൂട്ടും.കുളുവിന് ശേഷം ഹിമാചലുമായി വ്യോമ മാർഗം ചണ്ഡിഗഡുമായി ബന്ധിപ്പിക്കുന്ന രണ്ടാമത്തെ നഗരമാണ് ഷിംല.
പ്രതികരിക്കാൻ ഇവിടെ എഴുതുക