താമസിച്ചെത്തിയ തൂപ്പുകാരിയോട് കാര്യമാരഞ്ഞ അസിസ്റ്റന്റ് കൃഷി ഓഫീസറെ തൂപ്പുകാരി ചൂലുകൊണ്ട് തല്ലി. കൊട്ടാരക്കര കൃഷി ഓഫീസിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. സംഭവത്തിൽ അസി. കൃഷി ഓഫീസർ തൂപ്പുകാരിക്കെതിരെ ജില്ലാമേധാവിക്ക് പരാതി നൽകി.
വൈകിയെത്തിയത് എന്താണെന്നു ചോദിച്ചപ്പോൾ തൂപ്പുകാരി ഓഫീസറോട് ചൂടാവുകയും പിന്നീട് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും ചെയ്തു. തുടർന്ന് ദേഷ്യമടക്കാനാവാതെ തൂപ്പുകാരി കൈയിലിരുന്ന ചൂലുകൊണ്ട് ഓഫീസറെ അടിക്കുകയായിരുന്നു. തുടർന്ന് തനിക്കെതിരെ ജില്ലാ മേധാവിക്ക് പരാതി കൊടുത്തെന്നറിഞ്ഞെത്തിയ തൂപ്പുകാരി വീണ്ടും ഓഫീസറുമായി വഴക്കിടുകയും ചെരുപ്പൂരി അടിക്കുകയും ചെയ്തു.
അടിയേറ്റ വനിതാകൃഷി ഓഫീസർ താലൂക്കാശുപത്രിയിൽ ചികിത്സതേടി. സംഭവമറിഞ്ഞ കൃഷി ഓഫീസർ പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കുകയും സംഘം ഓഫീസറുടെ മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്. പാർടൈം ജീവനക്കാരിയായിരുന്ന തൂപ്പുകാരിയെ സസ്പെൻഡ് ചെയ്തു.
സംഘി എന്ന് വിളിക്കുന്നതിൽ അപമാനമില്ല, ഇനിയും ഭാരതാംബയാകും; അനുശ്രീ
പ്രതികരിക്കാൻ ഇവിടെ എഴുതുക