സ്വന്തമായി ഒരുതുണ്ട് ഭൂമിയില്ലാത്ത പട്ടികജാതിക്കാരിയുടെ മൃതദേഹം റോഡരുകിൽ സംസ്കരിച്ചു. ചെങ്ങന്നൂർ കീഴ്ചേരിമേൽ കുറവൻ പറമ്പിൽ പരേതനായ അയ്യപ്പന്റെ ഭാര്യ കുട്ടിയമ്മയുടെ മൃതദേഹമാണ് ഇത്തരത്തിൽ സംസ്കരിക്കേണ്ടി വന്നത്. ഇരുമ്പു പെട്ടിയിൽ ചിതയൊരുക്കി ശാസ്താംപുറം നഗരസഭാ റോഡിലാണ് സംസ്കാരം നടത്തിയത്.
അര സെന്റ് ഭൂമി മാത്രമാണ് കുട്ടിയമ്മയ്ക്കും കുടുംബത്തിനും സ്വന്തമായിട്ടുള്ളത്. കുട്ടിയമ്മയും മരുമകൾ രാജമ്മയും ചെറുമക്കളും അരസെന്റ് ഭൂമിയിലായിരുന്നു താമസിച്ചിരുന്നത്. ചിതയൊരുക്കാനായി താമസിക്കുന്ന വീടിന്റെ മേൽക്കൂര പോലും ഇവർക്ക് പൊളിക്കേണ്ടി വന്നു. മൂന്ന് വർഷം മുൻപ് കുട്ടിയമ്മയുടെ മകൻ ശശി കാൻസർ ബാധിച്ച് മരിച്ചിരുന്നു.ശശി മരിച്ചപ്പോഴും റോഡരുകിൽ തന്നെയാണ് സംസ്കരിച്ചത്.
ചെങ്ങന്നൂർ നഗരസഭ നിലവിൽ വന്നിട്ട് നാൽപ്പത് വർഷമായെങ്കിലും പൊതുശ്മശാനം വേണമെന്ന നാട്ടുകാരുടെ ആവശ്യം ഇതുവരെയും നടപ്പിലാക്കിയിട്ടില്ല. ഏഴു വർഷങ്ങൾക്ക് മുൻപ് ശ്മശാനത്തിന് ഭൂമി കണ്ടെത്താൻ നഗരസഭ സബ്ക്കമ്മിറ്റി രൂപീകരിച്ചെങ്കിലും ഒറ്റത്തവണ പോലും യോഗം ചേർന്നിരുന്നില്ല. ഓരോ തവണ ശ്മാശാനത്തിന് സ്ഥലം കണ്ടെത്തുമ്പോഴും പരിസരവാസികൾ എതിർപ്പുമായി വരുന്നത് പതിവാണ്. ഇതാണ് ചെങ്ങന്നൂരിൽ പൊതുശ്മശാനം വരാത്തതിന് കാരണമെന്നാണ് അധികൃതർ പറയുന്നത്.
മരട് സ്കൂൾവാൻ അപകടം; ചികിത്സയിലുണ്ടായിരുന്ന നാലുവയസുകാരി മരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക