ചെന്നൈ – സേലം അതിവേഗപാതയ്ക്കെതിരെ വിവാദ പരാമർശം നടത്തിയ സിനിമാനടൻ മൻസൂർ അലിഖാനെ പോലീസ് അറസ്റ്റ് ചെയ്തു. സേലത്ത് നിന്നുള്ള പ്രത്യേക സംഘം ചെന്നൈ ചൂളൈമേടയിലുള്ള വീട്ടിൽ നിന്ന് ഞായറാഴ്ച രാവിലെയാണ് അറസ്റ്റ് ചെയ്തത്.
നിർദ്ദിഷ്ട ചെന്നൈ -സേലം അതിവേഗ പാതയ്ക്കെതിരെ കർഷകരും തദ്ദേശവാസികളും നടത്തുന്ന പ്രക്ഷോഭത്തിൽ പങ്കെടുക്കവേ നടത്തിയ പരാമർശത്തിന്റെ പേരിലാണ് നടപടി. എട്ടുവരി പാത നിർമ്മിച്ചാൽ എട്ടു പേരെ കൊന്ന് താൻ ജയിലിൽ പോകുമെന്നാണ് മൻസൂർ അലിഖാൻ പറഞ്ഞത്. “സേലത്തിനടുത്ത് വിമാനത്താവളവും എട്ടുവരി അതിവേഗപാതയും ലഭിച്ചാൽ നാട്ടുകാർക്ക് ഇവിടെ ജീവിക്കാനാവില്ല. ദേശീയപാതയ്ക്ക് വേണ്ടി ഒട്ടേറെ മരങ്ങളും മലകളും നശിപ്പിക്കേണ്ടി വരും. നാട്ടുകാരുടെ ഉപജീവനമാർഗ്ഗത്തെ ഇത് ബാധിക്കും. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ പദ്ധതിയിൽ നിന്നും പിന്മാറണം.സമരത്തിൽ നിശ്ചയമായും ഞാൻ പങ്കെടുക്കും.” – അദ്ദേഹം പറഞ്ഞു. കാവേരി പ്രശ്നത്തിന് സമരം നടത്തിയവർക്ക് പിന്തുണ നൽകിയതിന്റെ പേരിൽ കഴിഞ്ഞ ഏപ്രിലിലും മൻസൂർ അലിഖാനെ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക