സംസ്ഥാനത്ത് ചിട്ടിനിയമം കർശനമാക്കിയതിനെ തുടർന്ന് ചിട്ടിയും ഫൈനാൻസും ഒരുമിച്ചു നടത്തിയ സ്വകാര്യ ചിട്ടി ഫണ്ട് സ്ഥാപനങ്ങളുടെ ഇടപാടുകൾ മരവിപ്പിച്ചു. 1982 ലെ കേന്ദ്ര നിയമവും 2012 ലെ സംസ്ഥാന നിയമവുമാണ് ചിട്ടി നടത്തിപ്പിനെ നിയന്ത്രിക്കാനായി സംസ്ഥാനത്തുള്ളത്. ഈ നിയമപ്രകാരം ചിട്ടി നടത്താനായി ലൈസൻസ് എടുത്തിട്ടുള്ളവർ മറ്റിടപാടുകൾ നടത്താൻ പാടില്ല. 2012 മുതൽ ചിട്ടി കമ്പനികൾക്ക് മറ്റിടപാടുകൾ പാടില്ലെന്ന് വിലക്കിയതാണെങ്കിലും കഴിഞ്ഞ മൂന്ന് വർഷമായി ഇക്കാര്യത്തിൽ സർക്കാർ വിവിധ ഇളവുകൾ നൽകിയിരുന്നു.
എന്നാൽ ഇപ്പോൾ സംസ്ഥാന രജിസ്ട്രേഷൻ വകുപ്പ് നിയമം കർശനമാക്കിയിരിക്കുകയാണ്. ഇതോടെ പല പ്രമുഖ ചിട്ടി കമ്പനികളുടെയും ഇടപാടുകൾ നിലച്ചു, ഇതോടെ സംസ്ഥാനത്തെ ചിട്ടിമേഖല സ്തംഭവവാസ്ഥയിലായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക