ദിലീപിനെ അമ്മയിൽ നിന്നും പുറത്താക്കിക്കൊണ്ടുള്ള തീരുമാനം റദ്ദ് ചെയ്ത എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ താനും പൃഥ്വിരാജ് സുകുമാരനും ഉണ്ടായിരുന്നുവെന്ന സിദ്ദിഖിന്റെ വാദം വാസ്തവവിരുദ്ധമെന്ന് നടി രമ്യ നമ്പീശൻ. രമ്യ, പൃഥ്വിരാജ് എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം റദ്ദ് ചെയ്തതെന്ന് സിദ്ദിഖ് ഇന്നലെ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
“ആ യോഗത്തിൽ ഞങ്ങൾ പങ്കെടുത്തിരുന്നില്ല. യോഗം ഉണ്ടെന്നറിയിച്ചിരുന്നെങ്കിലും ചിത്രീകരണത്തിരക്കുണ്ടായിരുന്നതിനാൽ ഏതാണ് സാധിച്ചില്ല. യോഗം കഴിഞ്ഞതിനു ശേഷമുള്ള തീരുമാനങ്ങളും അറിഞിരുന്നില്ല. ഇപ്പോൾ ഇവർ നടത്തുന്ന പ്രസ്താവനകൾ മാധ്യമങ്ങളെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാനാണ്.
സംഘടനയെ പിളർത്തണം എന്നൊന്നും ഞങ്ങൾ ഉദ്ദേശിച്ചിട്ടില്ല. രാജി വച്ചത് അത് കൊണ്ടല്ല. എന്നാൽ സംഘടനയിൽ നടക്കുന്ന ചില കാര്യങ്ങൾ കണ്ടില്ലെന്നു നടിക്കാനാവില്ല” ; രമ്യ പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട സംഭവം; ഇരയെ കുറ്റപ്പെടുത്തിയും ദിലീപിനെ പിന്തുണച്ചും സംഗീത ലക്ഷ്മണ
പ്രതികരിക്കാൻ ഇവിടെ എഴുതുക