തുണിക്കടകൾ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങളിൽ തൊഴിലാളികൾക്ക് ഇരുന്നു ജോലി ചെയ്യാനുള്ള അവകാശം ഉറപ്പാക്കുന്ന നിയമ ഭേദഗതി കൊണ്ടുവരാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ദിവസം മുഴുവൻ നിന്ന് ജോലി ചെയ്യേണ്ട സെയിൽസ് ജീവനക്കാരുടെ ദുരിതത്തിനാണ് ഈ ഭേദഗതിയിലൂടെ അറുതി വരാൻ പോകുന്നത്.
തുണിക്കടകളിലടക്കം ജീവനക്കാരെ ഇരുന്ന് ജോലി ചെയ്യാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പലയിടങ്ങളിലും സമരങ്ങളും പ്രതിഷേധങ്ങളും നടന്നിരുന്നു. ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടിൽ ഭേദഗതി വരുത്തിയാണ് ജീവനക്കാർക്ക് ഇരിക്കാനുള്ള അവസരമൊരുക്കുന്നത്. ജീവനക്കാർക്ക് കസേര ഉറപ്പാക്കാനുള്ള ബാധ്യത തൊഴിലുടമയ്ക്കായിരിക്കും. ചട്ടങ്ങളിൽ വീഴ്ച വരുത്തിയാൽ പിഴയൊടുക്കേണ്ടതായി വരും.
തൊഴിലുടമ നൽകേണ്ട പിഴ 5000 ത്തിൽ നിന്നും ഒരു ലക്ഷമായും 8000 ത്തിൽ നിന്നും രണ്ടു ലക്ഷമായും ഉയർത്തി. അപ്രന്റീസുകളെ തൊഴിലാളികളായി പരിഗണിക്കുകയും ആഴ്ചയിൽ ഒരിക്കൽ അവധി നൽകുകയും വേണം; ഇവയാണ് മറ്റ് ഭേദഗതികൾ. ഭേദഗതി ഗവർണറുടെ അംഗീകാരത്തിനായി ഉടൻതന്നെ സമർപ്പിക്കും.
മത്സ്യത്തില്‍ ഫോര്‍മാലിന്‍ ചേര്‍ക്കുന്നത് ഐസ് പ്ലാന്റില്‍ വെച്ച്; ദൃശ്യങ്ങള്‍ പുറത്തായി
പ്രതികരിക്കാൻ ഇവിടെ എഴുതുക