മദര്‍ തെരേസയുടെ ഭാരതരത്ന തിരിച്ചെടുക്കണമെന്ന് വിമര്‍ശനവുമായി ആര്‍എസ് എസ് ഡല്‍ഹി പ്രചാര്‍ പ്രമുഖ് രാജീവ് തുളി. റാഞ്ചിയിലെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ ആശ്രമത്തില്‍ നിന്നും കുട്ടികളെ വിറ്റെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ആര്‍എസ്എസ് രംഗത്തെത്തിയിരിക്കുന്നത്.
മദര്‍ തെരേസയ്ക്കു 1980 ല്‍ ആണ് ഭാരതരത്നം നല്കി രാജ്യം ആദരിച്ചത്, മദര്‍ തെരേസ ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി ഒരിക്കല്‍ പോലും പ്രവര്‍ത്തിച്ചിട്ടില്ലെന്നും അവരുടെ സന്യാസ സമൂഹത്തിനു നേര്‍ക്കുണ്ടായ ആരോപണം സത്യമാണെന്നു തെളിഞ്ഞാല്‍ പുരസ്കാരം തിരിച്ചെടുക്കണമെന്നും രാജീവ് തുളി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക