ആര്യസമാജ പണ്ഡിതനും സാമൂഹിക പ്രവര്‍ത്തകനുമായ സ്വാമി അഗ്നിവേശിനെ ബിജെപി പ്രവർത്തകർ റോഡിലിട്ട് മർദ്ദിച്ചു. ജാര്‍ഖണ്ഡിലെ പാകൂറില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് സംഭവം. ബീഫ് ഉപയോഗത്തെ സംബന്ധിച്ച് അദ്ദേഹം അടുത്തിടെ നടത്തിയ പരാമര്‍ശമാണ് ബി.ജെ.പി. പ്രവര്‍ത്തകരുടെ ആക്രമണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.
പാകൂറിലെ സ്വകാര്യ ഹോട്ടലില്‍ സംഘടിപ്പിച്ച പരിപാടി കഴിഞ്ഞ് പുറത്തിറങ്ങുന്നതിനിടെ കരിങ്കൊടിയുമായെത്തിയ ബി.ജെ.പി. പ്രവര്‍ത്തകര്‍ സ്വാമി അഗ്നിവേശിനെ ആക്രമിക്കുകയായിരുന്നു.
സ്വാമി അഗ്നിവേശിന് നേരേ പാഞ്ഞടുത്ത ബി.ജെ.പി. പ്രവര്‍ത്തകര്‍ അദ്ദേഹത്തെ മര്‍ദിച്ച് റോഡില്‍ തള്ളിയിട്ടു. റോഡിലിട്ടും മര്‍ദനം തുടര്‍ന്നു. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
രാജ്യത്ത് ഹിന്ദു താലിബാൻ; ബി ജെ പിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ശശി തരൂർ
പ്രതികരിക്കാൻ ഇവിടെ എഴുതുക