ബി ജെ പിക്കെതിരെ കടുത്ത വിമർശനവുമായി ശശി തരൂർ വീണ്ടും രംഗത്ത്. ഇന്ത്യയില്‍ ഹിന്ദു താലിബാന് നിലനില്‍ക്കുകയാണെന്ന് തരൂര്‍ കുറ്റപ്പെടുത്തി. രാഷ്ട്രീയ അഭിപ്രായത്തിന് ബിജെപി മറുപടി പറയുന്നത് ഗൂണ്ടായിസം കൊണ്ടാണ്. പാകിസ്താനിലേക്ക് പോകാന്‍ പറയാന്‍ ബിജെപിയ്ക്ക് എന്താണ് അധികാരമെന്ന് തരൂര്‍ ചോദിച്ചു.
ഹിന്ദു പാകിസ്ഥാൻ പരാമർശത്തിന്റെ പേരിൽ യുവമോർച്ച പ്രവർത്തകർ കഴിഞ്ഞ ദിവസം ശശി തരൂരിന്റെ തിരുവനന്തപുരത്തുള്ള ഓഫീസിലേക്ക് മാർച്ച് നടത്തുകയും കരിയോയിൽ ഒഴിക്കുകയും ചെയ്തിരുന്നു. ഓഫീസിന്റെ പ്രവേശനകവാടത്തില്‍ കരിയോയില്‍ ഒഴിച്ച് റീത്തും കരിങ്കോടിയും സ്ഥാപിച്ച ശേഷമാണ് പ്രവര്‍ത്തകര്‍ മടങ്ങിയത്. ഓഫീസിന്റെ മതിലില്‍ ഹിന്ദു പാകിസ്താന് ഓഫീസ്, ശശിസ്ഥാന്‍ എന്ന ബാനറും ഒട്ടിച്ചു. ഇതിനെതിരെയാണ് തരൂര്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
ആൾക്കൂട്ട ആക്രമണങ്ങൾ തടയാൻ കർശന നിയമം കൊണ്ട് വരണം; സുപ്രീം കോടതി
പ്രതികരിക്കാൻ ഇവിടെ എഴുതുക