ചിങ്ങമാസത്തിലെ അത്തം നാൾ മുതൽ തിരുവോണം വരെ ഓണത്തപ്പനെ വരവേൽക്കാനായി നാം വീടിനു മുന്നിൽ പൂക്കളം തീർക്കാറുണ്ട്. പൂക്കളം തീർക്കുമ്പോൾ നമ്മുടെയെല്ലാം മനസിലുള്ള വിശ്വാസം അത് മഹാബലിയെ വരവേൽക്കാനാണ് എന്നാണ്. എന്നാൽ പൂക്കളത്തിനു പിന്നിലെ യഥാർത്ഥ ഐതിഹ്യം അതല്ല.
തൃക്കാക്കരയപ്പന് (വാമനമൂര്‍ത്തിക്ക്)എഴുന്നള്ളിയിരിക്കാൻ വേണ്ടിയാണ് നമ്മള് പൂക്കളം ഒരുക്കുന്നത്. തൃക്കാക്കരവരെ പോയി ദേവനെ ദര്‍ശിക്കാൻ എല്ലാ ജനങ്ങൾക്കും സാധിക്കാതെ വന്നപ്പോൾ അവരവരുടെ മുറ്റത്ത് പൂക്കളം ഉണ്ടാക്കി അതിൽ പ്രതിഷ്ഠിച്ച് തന്നെ ആരാധിച്ചുകൊള്ളുവാൻ തൃക്കാക്കരയപ്പൻ അനുവദിച്ചു എന്നാണ് ഐതിഹ്യം.
പൂക്കളമിടുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
ആദ്യത്തെ ദിവസമായ അത്തംനാളിൽ ഒരു നിര പൂ മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല.
രണ്ടാം ദിവസം രണ്ടിനം പൂവുകൾ; മൂന്നാം ദിവസം മൂന്നിനം പൂവുകൾ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു.
ചോതിനാൾ മുതൽ മാത്രമേ ചെമ്പരത്തിപ്പൂവിന് പൂക്കളത്തിൽ സ്ഥാനമുള്ളൂ.
ഉത്രാടനാളിലാണ് പൂക്കളം പരമാവധി വലിപ്പത്തിൽ ഒരുക്കുന്നത്.
മൂലം നാളീൽ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കേണ്ടത്.( പൂക്കളം ഇടുന്നത് ഓരോ സ്ഥലങ്ങളിലും വിത്യാസം ഉണ്ടാകാം).
തിരുവോണദിവസം തൃക്കാക്കരയപ്പനെ ഒരുക്കണം.
ഓണാഘോഷങ്ങളിൽ വ്യത്യസ്തയാകാൻ ഈ സ്റ്റൈലുകൾ പരീക്ഷിക്കൂ; ഓണപ്പുടവയിലെ പുത്തൻ ട്രെൻഡുകൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക