മുൻപ്രധാന മന്ത്രി വാജ്പേയി ഗുരുതരാവസ്ഥയിൽ. ഡൽഹി എയിംസിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രി സ്മൃതി ഇറാനി എന്നിവർ സന്ദർശിച്ചു. വാജ്പേയുടെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച വിവരങ്ങളൊന്നും അആശുപത്രി പുറത്ത് വിട്ടിട്ടില്ല.
വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈ 11 ന് ആണ് വാജ്പേയിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. പ്രമേഹരോഗിയായ വാജ്പേയിയുടെ ഒരു വൃക്കമാത്രമേ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുള്ളു. 2009 ല്‍ പക്ഷാഘാതം വന്നിരുന്നു. ഇതോടെ ശാരീരികസ്ഥിതി വളരെ മോശമായി. പന്നീട് അള്‍ഷിമേഴ്സും ബാധിച്ചു. അസുഖബാധിതനായതോടെ ഏറെക്കാലമായി പൊതുവേദികളില്‍ നിന്നും രാഷ്ട്രീയത്തില്‍നിന്നും വിട്ടുനില്ക്കുകയാണദ്ദേഹം.
ഇന്ത്യയിലെ ആദ്യ ബിജെപി പ്രധാനമന്ത്രിയാണ് വാജ്പേയി. ജവഹര്‍ലാല്‍ നെഹ്രുവിനു ശേഷം തുടര്‍ച്ചയായി രണ്ടു തവണ പ്രധാനമന്ത്രിയായ ആദ്യ നേതാവെന്ന റിക്കാര്‍ഡും വാജ്പേയിക്ക് അവകാശപ്പെട്ടതാണ്.
സംസ്ഥാനത്തെ എല്ലാ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
പ്രതികരിക്കാൻ ഇവിടെ എഴുതുക