പ്രളയക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കണക്ക് പുറത്ത് വിട്ട് ആഭ്യന്തര മന്ത്രാലയം. രാജ്യത്ത് പ്രളയക്കെടുതിയിൽ മരിച്ചത് 1400 പേരാണ് . അതിൽ ഏറ്റവും കൂടുതൽ പ്രളയംനാശം വിതച്ചത് കേരളത്തിലാണ്.
രാജ്യത്ത് ആകെ മരിച്ചതില്‍ മൂന്നില്‍ ഒന്നും കേരളത്തില്‍ ആണെന്നാണ്
അഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. മഴയും വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലും മൂലം കേരളം ഉൾപ്പടെയുള്ള പത്തു സംസ്ഥാനങ്ങളിലായി 1,400 ല്‍ അധികം പേരുടെ ജീവനാണ് നഷ്ടമായത്.
കേരളത്തിലെ 14 ജില്ലകളിലായി 54.11 ലക്ഷം പേരുടെ ജീവിതത്തെയാണ് കാലവര്‍ഷം സാരമായി ബാധിച്ചത്. ഈ നൂറ്റാണ്ടിലെ ഏറ്റവും രൂക്ഷമായ പ്രതിസന്ധിയാണ് കേരളം നേരിട്ടത്.
പ്രളയം മൂലം വീടു നഷ്ടപ്പെട്ടവർ 14.52 ലക്ഷം പേരാണ്. 57,024 ഹെക്ടര്‍ കൃഷിഭൂമിക്കു നാശം സംഭവിച്ചു. ഉത്തര്‍പ്രദേശില്‍ 254 പേരും ബംഗാളില്‍ 210 പേരും കര്‍ണാടകയില്‍ 170 പേരും മഹാരാഷ്ട്രയില്‍ 139 പേരും ഗുജറാത്തില്‍ 52 പേരും അസമില്‍ 50 പേരും ഉത്തരാഖണ്ഡില്‍ 37 പേരും ഒഡീഷയില്‍ 29 പേരും നാഗാലാന്‍ഡില്‍ 11 പേരുമാണ് മരിച്ചത്. പ്രളയകെടുതിയിൽ രാജ്യത്ത് കാണാതായത് 43 പേരെയാണ്. അതിൽ 15 പേർ കേരളത്തിൽ നിന്നാണ്.
അതേസമയം പ്രളയം നാശം വിതച്ച കേരളത്തിൽ ഇപ്പോൾ നേരിടുന്ന വെല്ലുവിളി എലിപ്പനിയാണ്. സംസ്ഥാനത്ത് 300ല്‍ അധികം പേർക്കാണ് എലിപ്പനി സ്ഥിതികരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക