ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗികാരോപണവുമായി കൂടുതൽ കന്യാസ്ത്രീകൾ രംഗത്ത്. ബിഷപ്പ് പലതവണ അതങ്ങളോട് മോശമായ തരത്തിൽ പെരുമാറിയിട്ടുണ്ടെന്ന് കന്യാസ്ത്രീകൾ അന്വേഷണ സംഘത്തിന് മുൻപാകെ മൊഴി നൽകി.
മഠത്തിൽ വച്ച് ബിഷപ്പ് ബലമായി ആലിംഗനം ചെയ്യുന്നതും ലൈംഗികച്ചുവയോടെ സംസാരിക്കുന്നതും പതിവായിരുന്നു. ബിഷപ്പിന്റെ ഈ പ്രവൃത്തി കാരണമാണ് തങ്ങൾ തിരുവസ്ത്രമുപേക്ഷിച്ചതെന്നും ഇവർ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ഭഗല്‍പൂര്‍ ബിഷപ്പ് കുര്യന് വലിയകണ്ടത്തിലിന്റെ മൊഴിയെടുക്കും. ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ച വിവരം ഭഗല്‍പൂര്‍ ബിഷപ്പിനോട് പറഞ്ഞിരുന്നുവെന്ന കന്യാസ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക