ന്യൂഡല്‍ഹി: ഇന്ധനവിലക്കയറ്റം തടയാന്‍ നടപടി സ്വീകരിക്കാത്ത കേന്ദ്രസര്‍ക്കാരിനെതിരായി ഇടതുപക്ഷ പാര്‍ടികളുടെ നേതൃത്വത്തില്‍ രാജ്യവ്യാപക പ്രതിഷേധത്തിന് തുടക്കമായി.
പ്രതിഷേധത്തിന് പിന്തുണയുമായി പ്രാദേശിക പാര്‍ടികള്‍ ഉള്‍പ്പെടെ നിരവധി രാഷ്ട്രീയ കക്ഷികള്‍ രംഗത്തുവന്നതോടെ കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ വിശാല ജനമുന്നേറ്റത്തിനാണ് രാജ്യം സാക്ഷ്യംവഹിക്കുന്നത്.
വിലവര്‍ധന രൂക്ഷമായി ബാധിച്ച മോട്ടോര്‍ തൊഴിലാളി സംഘടനകളും ട്രക്ക് ഉടമാ സംഘടനകളുമെല്ലാം പിന്തുണ അറിയിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ റോഡുഗതാഗത കോര്പറേഷന് സംഘടനകളും പിന്തുണ അറിയിച്ച് രംഗത്തുവന്നു.
ഡിഎംകെ, ജെഡിഎസ്, എന്‍സിപി, ശിവസേന, മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന, സമാജ്വാദി പാര്‍ടി, ആര്‍ജെഡി, ജെഎംഎം തുടങ്ങിയ കക്ഷികളും പ്രതിഷേധത്തില്‍ അണിചേരും.
അതേസമയം, സംസ്ഥാനത്ത് എല്‍ഡിഎഫും യുഡിഎഫും ഹര്‍ത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍.
കേന്ദ്രം ഇന്ധനത്തിന്റെ എക്സൈസ് നികുതിയും സംസ്ഥാനങ്ങള്‍ വാറ്റും അടിയന്തരമായി കുറയ്ക്കുക, പെട്രോളും ഡീസലും ജിഎസ്ടിക്കു കീഴില്‍ കൊണ്ടുവരുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായുംമുന്നോട്ടുവയ്ക്കുന്നത്.
കേരളത്തില്‍ പത്രം, പാല്, അവശ്യ സര്‍വീസുകള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക