ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുലക്കലിനെതിരെ ലൈംഗിക പീഡനക്കേസിന് പരാതി നൽകിയ കന്യാസ്ത്രീക്കെതിരെ ആരോപണമുന്നയിച്ചതിൽ മാപ്പ് പറഞ്ഞ് പൂഞ്ഞാർ എംഎൽഎ പി സി ജോർജ്ജ്. കന്യാസ്ത്രീക്കെതിരെ ആരോപണമുന്നയിച്ചത് തെറ്റായിപ്പോയെന്ന് പി സി ജോർജ്ജ് പറഞ്ഞു. കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിലാണ് പിസി നിലപാട് വ്യക്തമാക്കിയത്മാപ്പ് പറഞ്ഞെങ്കിലും താൻ അവരെ കന്യാസ്ത്രീയായി കൂട്ടുന്നില്ലെന്ന് പി സി വ്യക്തമാക്കി.
താന്‍ ആ കന്യാസ്ത്രിക്കെതിരെ നടത്തിയ പരാമര്‍ശം തെറ്റായി പോയി. വേശ്യ എന്ന പദപ്രയോഗം നടത്താന്‍ പാടില്ലായിരുന്നു. എന്നാല്‍, ഈ പദപ്രയോഗം ഒഴിച്ച് താന്‍ പറഞ്ഞ എല്ലാ കാര്യങ്ങളിലും ഉറച്ചു നില്‍ക്കുകയാണ്’ എന്ന് പി.സി ജോര്‍ജ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് വനിതാ കമ്മീഷൻ നോട്ടീസ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും. ലഭിച്ചാൽ അതിനെക്കുറിച്ച് പ്രതികരിക്കാമെന്നും പിസി പറഞ്ഞു.
കന്യാസ്ത്രീക്കെതിരെയുള്ള പരാമർശത്തിനെതിരെ വിവിധ മേഖലകളിൽ നിന്നും പിസി ജോർജ്ജിനെതിരെ കടുത്ത വിമർശനങ്ങളാണുയർന്നിരുന്നത്. സോഷ്യൽ മീഡിയയിൽ വായ മൂടടാ പിസി എന്ന ഹാഷ്ടാഗ് കാംപെയ്നും തുടങ്ങിയിരുന്നു. ഇതിനിടെയാണ് പിസിയുടെ മാപ്പ് പറച്ചിൽ.
ബിഷപ്പിന് ഇന്ന് തന്നെ കത്തയക്കും; ഒരാഴ്ചയ്ക്കുള്ളിൽ ഹാജരാകണം
പ്രതികരിക്കാൻ ഇവിടെ എഴുതുക