ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് അമേരിക്കയിലെ വെസ്റ്റ് വെര്‍ജീനിയ കത്തോലിക്ക രൂപതാ ബിഷപ്പ് മൈക്കേല്‍ ബ്രാന്‍ഡ്സ്ഫീല്‍ഡ് രാജി വച്ചു. സംഭവുമായി ബന്ധപ്പെട്ട് ചർച്ചയ്ക്കായി അമേരിക്കയിൽ നിന്നും നാല് പ്രതിനിധികളെ മാർപ്പാപ്പ വിളിച്ചു വരുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ബിഷപ്പിന്റെ രാജി.
ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ ബാള്‍ട്ടിമോര്‍ ബിഷപ്പ് വില്യം ലോറിയെ നിയോഗിച്ചതായി പോപ്പ് അറിയിച്ചു. ബിഷപ്പിനെതിരെ 2007ല്‍ ഉയര്‍ന്ന ലൈംഗികാരോപണത്തിലാണ് നടപടി.
2012ലും പ്രായപൂര്‍ത്തിയാകാത്തവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ബിഷപ്പ് മൈക്കേലിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ അന്ന് അദ്ദേഹം ആരോപണം നിഷേധിക്കുകയായിരുന്നു. തന്റെ പേരിലുള്ള ആരോപണം ഞെട്ടിക്കുന്നതാണെന്നും താന്‍ ആരെയും ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നുമാണ് അദ്ദേഹം അന്ന് വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക