ഫെയ്സ്ബുക്കിലോടെ പരിചയപ്പെട്ട മലയാളി പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി കൂടെ താമസിച്ച് ഗർഭിണിയാക്കിയതിനു ശേഷം കടന്നു കളഞ്ഞ മലപ്പുറം സ്വദേശിയായ യുവാവ് അറസ്റ്റിൽ. വളാഞ്ചേരി സ്വദേശി അജ്മല്‍ ബാബുവാണ് അറസ്റ്റിലായത്.
വളാഞ്ചേരി പാണ്ടികശാല സ്വദേശി അജ്മല്‍ ഫെയ്സ്ബുക്കിലൂടെയാണ് ബെംഗളൂരു വാസിയായ മലയാളിപെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. വിവാഹ വാഗ്ദാനം ചെയ്തു പീഡനത്തിന് ഇരയാക്കി. ഗര്‍ഭിണിയായതോടെ പ്രതി മുങ്ങി. 1.07 ലക്ഷം രൂപ തട്ടിയെടുത്തതിനു ശേഷമാണ് അജ്മലിനെ കാണാതായത്.
ഗര്‍ഭിണിയായ യുവതിയെ വിവാഹം കഴിക്കാമെന്നും പണം തിരിച്ചു തരാമെന്നും പറഞ്ഞു നാട്ടിലേക്കു വിളിച്ചു വരുത്തി കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമെതിരെ അജ്മല്‍ മുഹമ്മദിനെതിരെ വളാഞ്ചേരി പൊലീസ് കേസെടുത്തു. പീഡനത്തിനും പണം തട്ടിയെടുത്തതിനുമെതിരെ കര്‍ണാടക പൊലീസും അജ്മലിനെതിരെ കേസെടുത്തിട്ടുണ്ട്.
കൊച്ചിയിൽ ക്രെയിൻ പെട്രോൾ പമ്പിലേക്ക് പാഞ്ഞുകയറി യുവാവ് മരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക