പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയ അനുഭവങ്ങൾ പങ്ക് വച്ച് നടൻ മോഹൻലാൽ. താൻ പരിചയപ്പെട്ടതിൽ വച്ച് ഏറ്റവും ക്ഷമാശീലനായ വ്യക്തിയാണ് അദ്ദേഹമെന്നും കണ്ട് മൂന്നാഴ്ച കഴിഞ്ഞിട്ടും അദ്ദേഹത്തിൽ നിന്നും പകർന്നു കിട്ടിയ പോസിറ്റീവ് തരംഗങ്ങൾ തന്നിൽ നിലനിൽക്കുന്നുണ്ടെന്നും മോഹൻലാൽ കുറിച്ചു.
നേരത്തെ അപേക്ഷിച്ചത് അനുസരിച്ചാണ് പ്രധാനമന്ത്രിയെ കാണാന്‍ അനുവാദം ലഭിച്ചത്. അദ്ദേഹം നേരിട്ടുവന്നു തന്നെ സ്വീകരിക്കുകയായിരുന്നു. മോഹന്‍ലാല്‍ജീ എന്നു വിളിച്ച് കെട്ടിപ്പിടിച്ച് മൂന്നു തവണ തോളില്‍ തട്ടി. കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രി ഒരു വാക്കു പോലും രാഷ്ട്രീയം പറഞ്ഞില്ല എന്നത് തന്നെ അദ്ഭുതപ്പെടുത്തി. വിശ്വശാന്തി ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാനമായും പ്രധാനമന്ത്രിയോടു സംസാരിച്ചത്. കേരളത്തിലെ പ്രളയത്തെക്കുറിച്ച്, ഡാമുകളെക്കുറിച്ച്, എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് എല്ലാം പ്രധാനമന്ത്രി സംസാരിച്ചു. കേരളത്തിന്റെ ചെറിയ കാര്യങ്ങള്‍ പോലും അദ്ദേഹം മനസിലാക്കി വച്ചിരിക്കുന്നു എന്നത് തന്നെ അദ്ഭുതപ്പെടുത്തി എന്നിങ്ങനെ പോകുന്നു ലാലിന്റെ ബ്ലോഗ്.
മോഹൻലാൽ പ്രധാനമന്ത്രിയെ കണ്ടതിനു പിന്നാലെ ലാൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നുവെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇതിനും ലാല ബ്ലോഗിൽ മറുപടി പറയുന്നുണ്ട്. അതെല്ലാം വെറും വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നും അതാണ് അത്തരം വാർത്തകളോട് പ്രതികരിക്കാതിരുന്നതെന്നും മോഹൻലാൽ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക