സാലറി ചാലഞ്ച് സംസ്ഥാന സര്‍ക്കാരിന് സുപ്രിംകോടതിയില്‍ തിരിച്ചടി. ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജി സുപ്രിംകോടതി തള്ളി. വിസമ്മത പത്രം നല്‍കണമെന്ന വ്യവസ്ഥ സ്റ്റേ ചെയ്ത ഹൈക്കോടതി വിധി സുപ്രിം കോടതി ശരിവച്ചു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ശരിയാണെന്നും ഇതില്‍ ഇടപെടാന്‍ ആകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. സര്‍ക്കാരിന് വേണമെങ്കില്‍ വ്യവസ്ഥ ഭേദഗതി ചെയ്യാം. വിസമ്മത പത്രം നല്‍കണമെന്ന വ്യവസ്ഥ ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു.
സാലറി നല്കാത്തവര് സ്വയം അപമാനിതരാകുന്നത് എന്തിനാണെന്നും നല്കിയ പണം ദുരിതാശ്വാസത്തിന് വേണ്ടി തന്നെയാണ് ഉപയോഗിക്കുകയെന്ന് ഉറപ്പില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്കിടയില്‍ ആ വിശ്വാസം ഉണ്ടാക്കേണ്ടത് സര്‍ക്കാരാണെന്നും കോടതി വ്യക്തമാക്കി. ഞങ്ങളും പണം നല്‍കിയിട്ടുണ്ടെന്ന് ജഡ്ജിമാര്‍ പറഞ്ഞു. നല്കിയ പണം ദുരിതാശ്വാസത്തിന് വേണ്ടി തന്നെയാണ് ഉപയോഗിക്കുക എന്ന ജനങ്ങളെ വിശ്വസിപ്പിക്കേണ്ടത് സര്‍ക്കാരാണ്.
അതേസമയം, ശമ്ബളം നല്കാന് താല്പര്യം ഇല്ലാത്തവര്‍ വിസമ്മത പത്രം നല്‍കണമെന്ന വ്യവസ്ഥ ശെരിയല്ലെന്നു സുപ്രീംകോടതി. വിസമ്മത പത്രം നല്കി സ്വയം അപമാനിതര്‍ ആകുന്നത് എന്തിനെന്നും സുപ്രീംകോടതി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക