പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ വധുവിന്റെ വീട്ടുകാരാൽ കൊല്ലപ്പെട്ട കെവിന്റേത് ദുരഭിമാനക്കൊലയെന്ന് കണ്ടെത്തി കോടതി. കേസിന്റെ വിചാരണ 6 മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി വ്യക്തമാക്കി. വ്യക്തമാക്കി. ദുരഭിമാനക്കൊലകളുടെ വിചാരണ സംബന്ധിച്ച് സുപ്രീംകോടതി പുറത്തുവിട്ട മാര്‍ഗരേഖകള്‍ പ്രകാരം കെവിന് കൊലക്കേസ് അതിവേഗകോടതിയിലേക്ക് മാറ്റും.
മെയ് 28-നാണ് കെവിന് പി ജോസഫിന്റെ മൃതദേഹം ചാലിയേക്കര ആറ്റില്‍ നിന്ന് കണ്ടെത്തുന്നത്. തലേന്ന് ഭാര്യ നീനുവിന്റെ സഹോദരന് ഷാനു ചാക്കോയും സംഘവും കാറിലെത്തി കെവിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. മര്‍ദ്ദിച്ച ശേഷം കെവിനെ ആറ്റില്‍ തള്ളിയിടുകയായിരുന്നെന്നാണ് പൊലീസ് കേസ്. കെവിനെ ബലമായി മുക്കിക്കൊല്ലാനും ബോധം കെടുത്തിയശേഷം വെള്ളത്തില്‍ തള്ളിയതാകാമെന്നും പൊലീസ് സംശയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക