അനധികൃത ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യാത്തതിന്റെ പേരിൽ സർക്കാരിനെയും മുഖ്യമന്ത്രിയെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. അനധികൃത ഫ്ലക്സ് സ്ഥാപിക്കുന്നവര്‍ക്കെതിരെ കേസെടുക്കണം. സ്വന്തം ചിത്രമുള്ള ഫ്ലക്സുകള്‍ അനധികൃതമായി സ്ഥാപിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.
അനധികൃത ഫ്ലക്സ് ബോർഡുകൾ നീക്കാനുള്ള സമയപരിധി കഴിഞ്ഞിട്ടും വിധി പൂർണമായി നടപ്പാക്കാത്ത സാഹചര്യത്തിലാണ് സർക്കാരിനെയും മുഖ്യമന്ത്രിയെയും വിമർശിച്ചത്. കോടതിവിധികൾ നടപ്പാക്കാൻ ആവേശം കാണിക്കുന്ന മുഖ്യമന്ത്രി സ്വന്തം മുഖമുളള ബോർഡുകൾ നീക്കാൻ അണികളോട് ആവശ്യപ്പെടണമെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും സർക്കാരിനോട് കോടതി നിർദേശിച്ചു.
രാഷ്ട്രീയപ്പാർട്ടികളുടെ നിയമലംഘനം വച്ചുപൊറുപ്പിക്കാനാവില്ലെന്നും ഹൈക്കോടതി പ്രസ്താവിച്ചു. ചീഫ് സെക്രട്ടറി, ഇലക്ഷന് കമ്മിഷൻ,ഡിജിപി എന്നിവരെയും കേസിൽ കക്ഷിചേർത്തിട്ടുണ്ട്.ഇവർ രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകണം. അതേസമയം ഹർജി 27 നു വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക