കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ പതിറ്റാണ്ടുകളായി തുടരുന്ന സംഘര്‍ഷം അവസാനിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. എന്നാല്‍ വിട്ടുകൊടുക്കാന്‍ ഇരുപക്ഷവും തയ്യാറല്ല. കാശ്മീര്‍ വിഷയത്തെക്കുറിച്ച് മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദിയുടെ വാക്കുകളാണിപ്പോള്‍ വിവാദമായിരിക്കുന്നത്.
‘കാശ്മീര്‍ പാകിസ്താന് ആവശ്യമില്ല എന്നാല്‍ ഇന്ത്യയ്ക്ക് നല്കുകയുമില്ല. അതൊരു സ്വതന്ത്ര രാജ്യമാവട്ടെ. മനുഷ്യത്വം നിലനില്‍ക്കട്ട അങ്ങനെയെങ്കിലും അവിടത്തെ ജനങ്ങള്‍ മരിക്കാതിരിക്കുമല്ലോ. നിരപരാധികളായ ജനങ്ങള്‍ മരിക്കുന്നതില്‍ വിഷമമുണ്ട്’ അദ്ദേഹം വ്യക്തമാക്കി.
ലണ്ടനില്‍ ഒരു വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.എന്നാല്‍ കാശ്മീരിന് വേണ്ടി ഈ തര്‍ക്കത്തില്‍ നിന്ന് പിന്മാറാന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഷാഹിദ്.
മുന്‍ ക്രിക്കറ്റ് താരം ഇമ്രാന് ഖാന്നേതൃത്വം നല്കുന്ന ഭരണകൂട പരാജയത്തെയും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക