വാഴ്സോ: ലോകത്തെ ഏറ്റവും പ്രായംകൂടിയ കന്യാസ്ത്രീ സിസ്ലിയ മറിയ റോസാക്ക് അന്തരിച്ചു. 110 വയസ്സായിരുന്നു. പോളണ്ടിലെ ക്രാക്കോയില്‍ വെച്ചായിരുന്നു അന്ത്യം. രണ്ടാം ലോകമഹായുദ്ധ കാലത്ത് നാസികളില്‍ നിന്ന് ജൂതര്‍ക്ക് അഭയം നല്‍കിയിതിലൂടെ ശ്രദ്ധയയായിരുന്നു.
1908 ല്‍ പോളണ്ടിലെ കില്സിവിയയില് ജനിച്ച സിസ്ലിയ 1934ലാണ് ദൈവ വഴിലേക്ക് തിരിഞ്ഞത്. പിന്നീട് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം പോളണ്ട് നഗരമായ വില്ലിന്യസിലെ ( നിലവില്‍ ലിത്വാനിയുടെ ഭാഗം) കോണ്‍വെന്റിലേക്ക് പോയ സിസ്ലിയ നാസികളില്‍ നിന്ന് രക്ഷപ്പെടാന്‍ ജൂതന്മാര്ക്ക് അഭയം കൊടുത്തു.
2009ല്‍ ഇസ്രയില്‍ സിസ്ലിയ്ക്ക് “ജനതകള്‍ക്കിടയിലെ നീതിമാന്”( റൈറ്റ്യുസ് എമങ് ദി നാഷന്‍സ്” പുരസ്കാരം നല്കി ആദരിച്ചു. സ്വന്തം ജീവന് പണയപ്പെടുത്തി ജുതരെ സംരക്ഷിച്ചതിനായിരുന്നു പുരസ്കാരം. നിരവധി തവണ സഭയിലെ ഗായികയായും, മേലാധികാരിയായും മദര്‍ സുപീരിയറായും റോസാക്ക് ചുമതല വഹിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക