രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നവംബര്‍ 25 മുതല്‍ ഡിസംബര്‍ നാല് വരെ പ്രധാനമന്ത്രി നരേന്ദ്രമോദി പത്ത് പൊതു പരിപാടികള്‍ അഭിസംബോധന ചെയ്യുമെന്ന് ബിജെപി നേതാവ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അല്‍വാര്‍, ഭില്‍വാരാ, ബന്വേശ്വര ധാം എന്നിവിടങ്ങളില്‍ നവംബര്‍ 25നും കോട്ടയില്‍ നവംബര്‍ 26നും റാലി സംഘടിപ്പിക്കുമെന്നും നേതാവ് മാധ്യമങ്ങളോട് വ്യക്തമാക്കി.
നാഗൂര്, ഭരത്പൂര്‍, നവംബര്‍ 28നും ജോദ്പൂറില് ഡിസംബര്‍ മൂന്നിനും ഹനുമന്ഘര്, സിഖാര്‍, ജയ്പൂര്‍ എന്നിവിടങ്ങളില്‍ ഡിസംബര്‍ നാലിനും പ്രധാനമന്ത്രി പൊതുപരിപാടികള്‍ അഭിസംബോധന ചെയ്യും. ഡിസംബര്‍ ഏഴിനാണ് രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍(2013) ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തില്‍ വന്നു.
ഡിസംബര്‍ 11നാണ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലുങ്കാന, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളിലും ഡിസംബര്‍ 11നാണ് ഫലപ്രഖ്യാപനം. ജനുവരി 20നാണ് നിലവിലെ സര്‍ക്കാരിന്റെ ഭരണം രാജസ്ഥാനില്‍ അവസാനിക്കുന്നത്.
നവംബര്‍19 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുളള അവസാന തീയതി, നവംബര്‍ 20ന് പത്രിക സൂക്ഷ്മ പരിശോധന നടത്തും. പത്രിക പിന്‍വലിക്കാനുളള അവസാന തീയതി നവംബര്‍ 22. ഡിസംബര്‍ 13ന് മുമ്പായി തെരഞ്ഞെടുപ്പ് പരിപാടികള്‍ പൂര്‍ത്തിയാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. 200 അംഗ നിയമസഭയില്‍ 34 സീറ്റ് പട്ടിക ജാതിയ്ക്കും 25 സീറ്റ് പട്ടിക വര്‍ഗ്ഗത്തിനും സംവരണം ചെയ്യപ്പെട്ടിട്ടുളളതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക