താലികെട്ടുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് വരന്റെ വാട്സാപ്പിലേക്ക് വധു മറ്റൊരാളോടോപ്പം സ്വകാര്യനിമിഷങ്ങള്‍ പങ്കിടുന്ന ചിത്രങ്ങള്‍ ആരോ അയച്ചുകൊടുത്തു. തുടർന്ന് നടന്നത് സിനിമയെ വെല്ലുന്ന
നാടകീയ സംഭവങ്ങള്‍. ഹാസന്‍ജില്ലയിലെ ശക്ലേഷ്പുര്‍ താലൂക്കിലെ കല്യാണ മണ്ഡപത്തിലാണ് കഴിഞ്ഞദിവസം സിനിമയെ വെല്ലുന്ന രംഗങ്ങള്‍ അരങ്ങേറിയത്.
വധുവിന്റെ സ്വകാര്യനിമിഷങ്ങള്‍ കണ്ട വരനും കൂട്ടരും പിന്നെ മറ്റൊന്നും നോക്കിയില്ല, നിന്നനില്‍പ്പില്‍ തന്നെ വിവാഹത്തില്‍നിന്നും പിന്മാറി.
വധുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും എന്തുചെയ്യണമെന്നറിയാതെ നിൽകുമ്പോൾ അതാ വരുന്നു നാടകീയമായി വാട്സാപ്പ് ചിത്രത്തിലെ നായകന്. കൈയ്യില്‍ ഒരു താലിയും കരുതി മണ്ഡപത്തിലെത്തിയ യുവാവ് താന്‍ ഏറെക്കാലമായി വധുവുമായി പ്രണയത്തിലാണെന്ന് എല്ലാവരോടും വെളുപ്പെടുത്തി.
ഇതോടെ വധുവിന്റെ ബന്ധുക്കള്‍ പ്രകോപിതരായെങ്കിലും വധു അവരെ തടഞ്ഞുനിര്‍ത്തി. ഒടുവില്‍ വാട്സാപ്പ് നായകന്‍തന്നെ വധുവിന്റെ കഴുത്തില്‍ താലിചാര്‍ത്തി.തനിക്ക് മറ്റൊരു യുവാവുമായി പ്രണയമുണ്ടെന്ന് വധു വീട്ടുകാരോട് പറഞ്ഞിരുന്നെങ്കിലും അവര്‍ അതിനെ അവഗണിച്ച് മറ്റൊരാളുമായി വിവാഹം നിശ്ചയിക്കുകയായിരിന്നു. ഇതോടെയാണ് യുവതിയും കാമുകനും ചേര്‍ന്ന് തങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ വരന് അയച്ചുകൊടുക്കാന്‍ തീരുമാനിച്ചത്.
അതേസമയം, യുവതിക്കും വീട്ടുകാര്‍ക്കുമെതിരേ പോലീസില്‍ പരാതിനല്‍കുമെന്ന് വരന്റെ വീട്ടുകാര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക