കൊല്‍ക്കത്തയില്‍ ലോട്ടറിയെടുക്കാനായി ബാങ്കില്‍ നിന്ന് മാനേജര്‍ അടിച്ചുമാറ്റിയത് 84ലക്ഷം രൂപ. പശ്ചിമബംഗാളിന്റെ തലസ്ഥാന നഗരമായ മെമാരി ബ്രാഞ്ചിലെ സീനിയര്‍ മാനേജര്‍ തരക് ജെയ്സ്വാളാണ് ഇത്രയും രൂപയുടെ തിരിമറി നടത്തിയത്.
ലോട്ടറിയോടും ഗാംബ്ലിങ്ങിനോടും ഏറെ പ്രിയമുള്ള തരക് തന്റെ സ്ഥാനമാനങ്ങള്‍ മറന്ന് താന്‍ തന്നെ കസ്റ്റോഡിയനായ ബാങ്കിന്റെ പണം എടുത്ത് ലോട്ടറിയെടുത്തു. 17 മാസം കൊണ്ട് 84ലക്ഷം രൂപയാണ് അദ്ദേഹം ബാങ്കില്‍ നിന്ന് കവര്‍ന്നത്.
മുഴുവന്‍ ലോട്ടറിയെടുക്കാനായിരുന്നു ഉപയോഗിച്ചത്.തരക് നടത്തിയ തിരിമറി വെളിച്ചത്തു വന്നത് നവംബര്‍ അവസാനവാരം ഓഡിറ്റിങ് ആരംഭിച്ചപ്പോഴാണ്. മോഷ്ടിക്കപ്പെട്ട 84 ലക്ഷം രൂപയും നാണയങ്ങളായിരുന്നു. മോഷ്ടിച്ച തുക മുഴുവന്‍ ലോട്ടറിയെടുക്കാനാണ് ഉപയോഗിച്ചതെന്നും തരക് പൊലീസിന് മൊഴി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക