ദേശീയ പണിമുടക്ക് ബംഗാളിലെ ജനജീവിതത്തെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്ത് അക്രമസംഭവങ്ങള്‍. ബംഗാളിലെ അസന്‍ സോളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും ഏറ്റുമുട്ടി.
കൊല്‍ക്കത്തയില്‍ സമരം നടത്തിയ ട്രേഡ് യൂണിയന് പ്രവര്‍ത്തകരേയും നേതാക്കളേയും പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം ഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, ഗുരുഗ്രാം, തുടങ്ങി ഉത്തരേന്ത്യയിലേയും ദക്ഷിണേന്ത്യയിലേയും പ്രധാന നഗരങ്ങളിലെല്ലാം ജനജീവിതം സാധാരണ നിലയിലാണ്.
എന്നാൽ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ഒഡീഷയിലുമെല്ലാം അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റോഡ്-റെയില്‍ ഗതാഗതം തടസ്സപ്പെട്ടെങ്കിലും രാജ്യത്ത് എല്ലായിടത്തും മെട്രോ ട്രെയിനുകള്‍ പതിവ് പോലെ സര്‍വ്വീസ് നടത്തുന്നുണ്ട്.
ദേശീയ പണിമുടക്കില്‍ കേരളത്തില്‍ പലയിടത്തും ട്രെയിന്‍, കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങി. എറണാകുളത്ത് നിന്നുള്ള കെഎസ്ആര്‍ടിസി സര്‍വീസുകളും വയനാട്ടില്‍ നിന്നുള്ള സര്‍വീസുകളുമാണ് പ്രധാനമായും മുടങ്ങിയത്. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും സമരനാകുലികള്‍ ട്രെയിനുകള്‍ തടഞ്ഞു. പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക