കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിലെ ഓപ്പറേഷൻ തീയേറ്ററിലെ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ കണ്ടെത്തിയ സംഭവത്തിൽ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. ഓപ്പറേഷന് തീയറ്റര്‍ മെക്കാനിക്ക് സുധാകരനെയാണ് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സസ്പെന്‍ഡ് ചെയ്തത്. അഡീഷണല്‍ ഡിഎംഒ ഡോ. ആശാദേവി കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി നേരിട്ട് പരിശോധന നടത്തിയ ശേഷം സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
52 കാരനായ കക്കോടി സ്വദേശി സുധാകരൻ കഴിഞ്ഞ അഞ്ചുവര്‍ഷമായി ബീച്ച് ആശുപത്രിയില്‍ ജോലി ചെയ്യുകയാണ് . ഈ മാസം എട്ടിനാണ് ഓപ്പറേഷന് തീയറ്ററിനോട് ചേര്‍ന്ന് ജീവനക്കാര്‍ വസ്ത്രം മാറുന്ന മുറിയില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്. ഫോണില്‍ വീഡിയോ റെക്കോര്‍ഡിങ് ഓണ്‍ ചെയ്ത നിലയില്‍ ആയിരുന്നു. വസ്ത്രം മാറാനെത്തിയ ജീവനക്കാരിയാണ് മൊബൈല്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൊബൈല്‍ സുധാകരന്റേതാണെന്ന് മനസിലായി. എന്നാല്‍ ഫോണ്‍ ക്യാമറ അറിയാതെ ഓണ്‍ ആയതാണെന്നായിരുന്നു സുധാകരന്റെ വിശദീകരണം.എന്നാല്‍ ഈ ക്യാമറയുടെ റെക്കോര്‍ഡിങ് എങ്ങനെ ഓണായി എന്ന ചോദ്യത്തിന് ഇയാള്‍ക്ക് മറുപടി ഇല്ലായിരുന്നു. തെളിവെടുപ്പിന്റെ ഭാഗമായി ആശുപത്രിയിലെ മറ്റു ജീവനക്കാരില്‍ നിന്നും മൊഴിയെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക